കത്തുന്ന ഒരു രഥചക്രം
(ടി. പത്മനാഭന്‍)
രാത്രി മുഴുവന്‍ പശുവിന്റെ കരച്ചിലായിരുന്നു. അയാള്‍ക്ക് ഉറങ്ങാന്‍
കഴിഞ്ഞതേയില്ല. ചിലപ്പോള്‍ വളരെ അടുത്തുനിന്നായിരുന്നു അത് കേട്ടത്.
ചിലപ്പോള്‍ വളരെ ദൂരത്തുനിന്നും. കിടാവിനെ എങ്ങിനെയോ വേര്‍പെട്ടു പോയ തള്ള
പശുവിന്റെ അമറലായിരുന്നു അത്. ദിക്കുകളില്‍ നിന്ന് അത് പ്രതിധ്വനിച്ചു
കൊിരുന്നു. കുഞ്ഞിനെ കാണാത്തതിലുള്ള സംഭ്രമവും അകിട്ടില്‍ പാല്‍
കെട്ടിക്കിടക്കുന്നതു കൊുള്ള വേദനയുമൊക്കെ ആ ശബ്ദത്തിലുായിരുന്നു.അയാളും
വളരെ അസ്വസ്ഥനായിരുന്നു....
ഒന്നിലധികം തവണ അയാള്‍ എഴുന്നേറ്റു
ജനലിന്നരികില്‍ ചെന്നു വെളിയിലേക്കു നോക്കി. നല്ല നിലാവുള്ള
രാത്രിയായിരുന്നു. അല്‍പം മാത്രം തണുപ്പുള്ള വളരെ സുഖകരമായ ഒരു കാറ്റും
വീശുന്നുായിരുന്നു. മഞ്ഞില്‍ നനഞ്ഞ വൃക്ഷത്തലപ്പുകള്‍ക്ക് നിലാവിന്റെ
വെളിച്ചം അഭൗമമായ ഒരു കാന്തി നല്‍കി. പക്ഷെ, അയാള്‍ അതൊന്നും
ശ്രദ്ധിച്ചില്ല.
മറ്റൊരവസരത്തിലായിരുന്നെങ്കില്‍ അയാള്‍ കാഴ്ചയില്‍ ലയിച്ചു. പ്രകൃതിയുടെ മൗനസംഗീതത്തില്‍ പൂര്‍ണമായും മുഴുകി...
പക്ഷെ, ഇന്ന് അയാളുടെ മനസ്സ് അതിലൊന്നും വ്യാപരിച്ചില്ല. അയാള്‍
ജനലിന്നരികില്‍ ചെന്നു നോക്കിയത് പശുവിനെയായിരുന്നു. അവിടെയെങ്ങാനും അതുാേ?
വീടിന്റെ പിറകിലെ കുറ്റിക്കാടുകളില്‍.... കുറ്റിക്കാടുകള്‍ക്കും
അപ്പുറത്തുള്ള വിശാലമായ വെളിമ്പറമ്പുകളില്‍... തോട്ടിന്റെ കരയിലൂടെ
നാഴികകളോളം അകലേ പോകുന്ന തിില്‍, അണക്കെട്ടിന്റെ അപ്പുറത്തുള്ള ഇടതൂര്‍ന്ന
മുളങ്കാടുകളില്‍.....
അവിടെയെങ്ങാനും ആ പശുവുാേ?
അയാളുടെ
കണ്ണും കാതും മനസ്സുമൊക്കെ അവിടെ ഉഴറി നടന്നു. പക്ഷെ, പശുവെ എങ്ങും കാണാന്‍
കഴിഞ്ഞില്ല. എന്നുമാത്രമല്ല, അതിന്റെ കരച്ചിലും പിന്നീട്
ഇടവിട്ടിടവിട്ടായി. ഒരു ഘട്ടത്തില്‍ അത് പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
അയാള്‍ പരിഭ്രാന്തനായി അവിടെ നിന്നു.
ഭാര്യ കിടക്കയില്‍ നിന്ന് മടുപ്പോടെ അയാളെ ശ്രദ്ധിക്കുന്നുായിരുന്നു. പിന്നീട് ഉറച്ച സ്വരത്തില്‍ പറഞ്ഞു:
``വന്നു കിടന്നാട്ടെ നേരം ഒരു മണിയായിട്ടേയുള്ളൂ...''
അയാള്‍ ഞെട്ടി. ഭാര്യ അയാളെ ശ്രദ്ധിക്കുന്നുന്നെ് അയാള്‍ അറിഞ്ഞിരുന്നില്ല.
അല്‍പം മടിച്ചുകൊാണെങ്കിലും അയാള്‍ പറഞ്ഞു.
``ഇവിടെ വന്നൊന്ന് നോക്കിയാട്ടെ....''
ഭാര്യ പറഞ്ഞു.
``രാത്രി ഉറങ്ങേ സമയത്ത്......''
അവരുടെ ശബ്ദം പരുക്കനായിരുന്നു.
പക്ഷേ അത് ശ്രദ്ധിക്കാതെ അയാള്‍ വീും പറഞ്ഞു:
``വരൂന്നേ....''
ഭാര്യ അയാളുടെ അടുത്തു ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു:
``ആ പശുവിന്റെ ശബ്ദം.... രാത്രി മുഴുവന്‍ ഞാനത് കേട്ടിരുന്നു. ഇവിടെ വന്നു
നിന്നപ്പോള്‍ വളരെ അടുത്തു നിന്നു വരുന്നതു പോലെയായിരുന്നു. പക്ഷേ,
പിന്നീട് അത് നിന്നു. ഇപ്പോള്‍ കേള്‍ക്കുന്നതേയില്ല.....''
ഭാര്യ ഒന്നും പറഞ്ഞില്ല. അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ ചോദിച്ചു:
``നീ എന്തെങ്കിലും കേള്‍ക്കുന്നുാേ?''
അവര്‍ പറഞ്ഞു:
``ഇല്ല - ഞാനൊന്നും കേള്‍ക്കുന്നില്ല.....''
എന്തോ നഷ്ടപ്പെട്ടുപ്പോയതുപോലെ അപ്പോള്‍ അയാള്‍ പറഞ്ഞു:
``അതെവിടെ പോയോ ആവോ? തള്ളയെ കാണാതെ ആ കിടാവ്...''
മറ്റൊരവസരത്തിലായിരുന്നെങ്കില്‍ എന്തെങ്കിലും പറഞ്ഞു ഭാര്യ അയാളില്‍
കുറ്റം കെത്തിയേനെ. `` നിങ്ങള്‍ക്ക് പൂച്ചകളോടുള്ള കമ്പമൊക്കെ കുറഞ്ഞു.
ഇപ്പോള്‍ പശുവിലാണ്.'' അല്ലെങ്കില്‍ `` പൂച്ച, നായ, പശു... ഇനി
എന്തിലായിരിക്കും? മനുഷ്യനിലോ?'' അങ്ങനെ മുനയുള്ള എന്തെങ്കിലും. പക്ഷെ,
ഇപ്പോള്‍ അവര്‍ക്ക് മനസ്സില്‍ ഈര്‍ഷ്യയുായിരുന്നുവെങ്കിലും അങ്ങനെയൊന്നും
പറഞ്ഞില്ല.
ഉറച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു:
``വരൂ.... കിടക്കാം....''
അയാള്‍ അപ്പോള്‍ കുട്ടിയെപ്പോലെ വഴങ്ങി.
പക്ഷേ, കിടന്നുവെങ്കിലും അയാള്‍ക്ക് മാത്രമല്ല, ഭാര്യയ്ക്കും ഉറക്കം
വന്നില്ല. അയാളും ഉറങ്ങാതെ കിടക്കുകയായിരുന്നുവെന്ന്
അവര്‍ക്കറിയാമായിരുന്നു.
അവര്‍ പറഞ്ഞു.
``ഇന്നേക്ക് എത്ര
ദിവസമായി പശുവിനെ കാണാതായിട്ട്? മൂന്നോ നാലോ? അത് എവിടെയെങ്കിലും പോയി...
അല്ലെങ്കില്‍ ആരെങ്കിലും പിടിച്ചുകൊുപോയി... ഇനി എവിടെ തിരിച്ചു വരാനാണ്!
പിന്നെ തിരിച്ചുവന്നില്ലെങ്കില്‍ തന്നെ നമുക്കെന്താണ്? നമ്മുടെ പശുവാണോ?
നമുക്ക് വേറെ എവിടെ നിന്നും പാല്‍ കിട്ടില്ലേ? എതോ ഒരു സ്ത്രീയുടെ പശുവിനെ
കാണാതായി എന്നു വിചാരിച്ച്... ഈ വെപ്രാളമൊക്കെ ആളുകള്‍ അറിഞ്ഞാല്‍ എന്താണ്
വിചാരിക്കുക? ഇവിടെ ഒരാള്‍ക്ക് ഭ്രാന്താണെന്നല്ലേ?''
അയാള്‍ അതൊക്കെ കേട്ട് ഒന്നും പറയാതെ കിടന്നു. എങ്കിലും അയാള്‍ മനസ്സില്‍ പറയുന്നുായിരുന്നു.
``ഭ്രാന്താണെന്ന് വിചാരിക്കുമെന്നോ? ഇപ്പോള്‍ തന്നെ അങ്ങനെ
വിചാരിക്കുന്നുല്ലോ. എന്റെ കമ്പിനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരില്‍
ചിലരെങ്കിലും! പിന്നെ, എന്താണ് പറഞ്ഞത്? ഏതോ ഒരു സ്ത്രീയെന്നോ? ഇല്ല, ഇല്ല,
ഒരിക്കലും ഏതോ ഒരു സ്ത്രീയല്ല. ഈ കാലമത്രയും നമുക്ക് പാല്‍ തന്നിട്ട്
ഇപ്പോഴെങ്ങനെയാണ് ഏതോ ഒരു സ്ത്രീയാകുന്നത്? ഇല്ല, ഇല്ല, ഒരിക്കലും...''
ഇരുട്ടിന്റെ വാതില്‍ തുറന്നെത്തുന്ന വെളിച്ചംപോലെ അയാളുടെ മനസ്സില്‍
അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നു നിറഞ്ഞു. അമ്മയുടെ കൂടെ അമ്മ
പോറ്റിയ പശുക്കളുമുായിരുന്നു. ഓരോ കാലത്തായി വീട്ടിലുായിരുന്ന... യശോദ,
നന്ദിനി, ശാരദ... എല്ലാവരും അമ്മയുടെ സ്വന്തം കുട്ടികളായിരുന്നു.
അതുകൊുതന്നെ അമ്മ ഒരിക്കലും അവരെ കറവ വറ്റിയപ്പോള്‍ വിറ്റില്ല.
വയസ്സായപ്പോള്‍ അറവുകാരന് കൊടുത്തതുമില്ല. മക്കളെത്തന്നെ പോറ്റാന്‍ പെടുന്ന
പാട് കുറച്ചൊന്നുമല്ലാതിരുന്നെങ്കിലും ഇതിന്റെയൊക്കെ
വ്യര്‍ത്ഥതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചവരോട് അമ്മ പറഞ്ഞു:
``എനിക്ക് ഇല്ലായ്മയുെന്നുവച്ച് ഞാനതൊരിക്കലും ചെയ്യില്ല. എന്റെ മക്കളെ
ഞാന്‍ വില്ക്കുമോ? ഉള്ളതിലൊരോഹരി കഴിച്ച് അവരും ഇവിടെ കഴിയും. അല്ലാതെ...''
അയാള്‍ വേദനയോടെ ഓര്‍ത്തു.
കഴിഞ്ഞ എത്രയോ കൊല്ലങ്ങളായി അവര്‍ക്ക് പാല്‍ കൊുക്കൊടുത്തിരുന്ന ആ സ്ത്രീയും അങ്ങനെ പറഞ്ഞിരിക്കില്ലേ?
പുലര്‍ച്ചെ നാലുമണിക്ക് അയാള്‍ പതിവുപോലെ നടക്കാനിറങ്ങി. സാധാരണയായി
അയാള്‍ കൂടുതലും വീടുകള്‍ക്കു ചുറ്റുമുള്ള റോഡിലൂടെയായിരുന്നു
നടക്കാറുായിരുന്നത്. ചിലപ്പോള്‍ ഏതാനും നാഴിക അകലെയുള്ള പട്ടണത്തിലേക്ക്
പോകുന്ന റോഡിലൂടെയും നടന്നു. പക്ഷേ, നിലാവുള്ള പുലര്‍ച്ചകളില്‍ എന്നും
അയാള്‍ അണക്കെട്ടിന്റെ മുകളിലൂടെ പോയി അവിടെയുള്ള കാട്ടിന്റെ ഉള്ളിലേക്കു
നടന്നു. അവിടെ മറ്റെല്ലാം മറന്ന് ആ മരങ്ങളുടെയും പുല്ലിന്റെയുമൊക്കെ ഒരു
ഭാഗമായി മാറി.
കഴിഞ്ഞ മൂന്നു ദിവസവും പുലര്‍ച്ചെ അയാള്‍ അവിടേക്കു
തന്നെയാണ് പോയത്. പക്ഷേ, അത് ആ വന പ്രകൃതിയുടെ ഭാഗമായി മാറാനായിരുന്നില്ല.
അയാള്‍ക്ക് മറ്റൊരുദ്ദേശ്യമുായിരുന്നു. അയാള്‍ വിചാരിച്ചു; ഒരു പക്ഷേ, ആ
പശു എങ്ങനെയെങ്കിലും അതിലൂടെ... അതിനു സാദ്ധ്യത കുറവാണെന്ന്
അയാള്‍ക്കറിയാമായിരുന്നു. എങ്കിലും അയാള്‍ തന്നോടു തന്നെ പറഞ്ഞു: ഇല്ല,
ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല.
അണക്കെട്ടിന്റെ കവാടത്തില്‍
ഗൂര്‍ഖാ രാംസിംങ്. രാംസിങ്ങിന് അയാളെ ദൂരത്തു നിന്ന് തന്നെ മനസ്സിലായി.
അതുകൊ് അടുത്തെത്താന്‍ കാത്തുനില്ക്കാതെ തന്നെ രാംസിങ് ചോദിച്ചു:
``സാബ്, എന്തെങ്കിലും വിവരം കിട്ടിയോ?''
``ഇല്ലല്ലോ രാംസിങ്.'' എന്ന് അയാള്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍ രാംസിങ് പറഞ്ഞു:
``സാബ്, ഇന്നലെയെനിക്ക് ഓഫായിരുന്നു. ഞാനീ കാട്ടിന്റെ ഉള്ളിലൊക്കെ പോയി.
ഇല്ല. സാബ്, ഇവിടെയെവിടെയെങ്കിലും അങ്ങനെയൊരു പശുവില്ല. എനിക്കു
തോന്നുന്നത് ഇതിലൂടെ ആ പശു വന്നിട്ടുാവില്ല എന്നാണ്. പിന്നെ സാബിനും
അറിയാമല്ലോ, അങ്ങനെ ഒരു പശു വന്നിരുന്നെങ്കില്‍ ഞങ്ങളാരും അതിനെ
ഉള്ളിലേക്ക് കടത്തിവിടില്ലാ എന്നും.''
അയാള്‍ക്കും
അതറിയാമായിരുന്നു. എങ്കിലും അയാള്‍ വിചാരിച്ചു: എനിക്ക് ഇതുകൊ്
പ്രത്യേകിച്ച് ഒരദ്ധ്വാനവും ഇല്ല; നഷ്ടവുമില്ല. പുലര്‍ച്ചെ എന്നും
നടക്കാന്‍ പോകുന്ന ഞാന്‍ ഇതിലൂടെ വരുന്നുവെന്നുമാത്രം. അപ്പോള്‍
എവിടെയെങ്കിലുമായി ആ പശുവിനെ കാണാനിടവരികയാണെങ്കില്‍...
പിന്നെ, അയാള്‍
പറഞ്ഞാല്‍ തീര്‍ച്ചയായും രാംസിങോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റു
ഗാര്‍ഡുകളോ ആ പശുവെ എങ്ങനെയെങ്കിലും കുപിടിച്ച്... ഇല്ല, അവരാരും മറുത്തു
പറയില്ല. പറയില്ല എന്നു മാത്രമല്ല സന്തോഷപൂര്‍വ്വം അനുസരിക്കുകയും ചെയ്യും.
പിന്നെ, അയാളുടെ ഭാര്യ. ഭാര്യ ചോദിക്കും: ``നിങ്ങള്‍ ഈ കമ്പനിയിലെ വലിയ
ഒരു ഉദ്യോഗസ്ഥനല്ലേ? എന്നിട്ടാണോ ഒരു പശുവിനെയും അന്വേഷിച്ച്... ഛെ, ഛെ,
ആളുകള്‍ അറിഞ്ഞാല്‍... എനിക്ക് മനസ്സിലാകുന്നതേയില്ല!''
അയാളും തന്നോടുതന്നെ പറഞ്ഞു:
``എനിക്കും മനസ്സിലാവുന്നില്ല''
മൂന്നു ദിവസം മുമ്പായിരുന്നു അടുക്കളയില്‍ ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു:
``ഇന്ന് ചായ പാലില്ലാതെയാണ്.''
അയാള്‍ പറഞ്ഞു:
``എന്തു പറ്റി?''
ഭാര്യ കറുത്ത മുഖത്തോടെ പറഞ്ഞു:
``എന്തു പറ്റാനാണ്? ~ഒന്നല്ലെങ്കില്‍ മറ്റൊരു ഒഴിവ്കഴിവ്.
അതെപ്പോഴുമുാകും. ഇന്നു രാവിലെ അവര്‍ വന്നു പറഞ്ഞത് ഇന്നലെ രാവിലെ
കറന്നതിനുശേഷം അഴിച്ചുവിട്ട പശു പിന്നീട് വന്നിട്ടേയില്ല എന്നാണ്. അവര്‍
കുറെ കരയുകയും ചെയ്തു. പക്ഷേ കരഞ്ഞതുകൊന്തൊ? നമുക്കു പാല്‍ കിട്ടേ?േ''
അയാള്‍ മിാതെ നിന്നപ്പോള്‍ ഭാര്യ വീുണ്ടും പറഞ്ഞു:
``ഞാന്‍ എത്രകാലമായി പറയുന്നു നമുക്ക് ആ ഡയറിക്കാരെയോ അല്ലെങ്കില്‍ വേറെ വല്ലവരേയുമോ...''
അയാള്‍ അതുമുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. അയാള്‍ ഓഫീസിലേക്കു പോകാനുള്ള
തിരക്കിലായിരുന്നു. എങ്കിലും പോകുന്ന വഴിയില്‍ അയാളോര്‍ത്തു. വൈകുന്നേരം
മടങ്ങിയെത്താത്ത പശുവിനെയും കാത്ത് അമ്മ ഉത്കണ്ഠയോടെ ആല വാതില്‍ക്കല്‍
നില്‍ക്കാറുായിരുന്നത്. വൈകിയിട്ടും എത്തിയില്ലെങ്കില്‍ രാത്രിയെന്നൊന്നും
വിചാരിക്കാതെ, ചൂട്ടും കത്തിച്ച് അയാളും അമ്മയും കൂടി ഇടവഴിയിലൂടെയും
പാടത്തിന്റെ കരയിലൂടെയും വെളിമ്പറകളിലൂടെയുമൊക്കെ നടന്നു. സംശയം
തോന്നുമ്പോള്‍ `യശോദേ', ശാരദേ' എന്നൊക്കെ വിളിച്ച്, ഒടുവില്‍ കു
കിട്ടുമ്പോള്‍ സ്‌നേഹവും പരിഭവവുമൊക്കെ കലര്‍ന്ന സ്വരത്തില്‍ അമ്മ ``ഓ
എന്റെ മോളെ, നീ ഞങ്ങളെ ഇങ്ങനെ...''
അതൊക്കെ ഓര്‍ത്തുക്കൊ്
അണക്കെട്ടിന്റെ അപ്പുറത്തുള്ള കാട്ടിലേക്ക് അയാള്‍ പോയി. അസ്തമിക്കാന്‍
പോകുന്ന നിലാവിന്റെ വെളിച്ചം മുളങ്കാടുകളുടെ ഇടയിലൂടെ അയാള്‍ക്കു ചുറ്റും
പഴയ വെള്ളിനാണയങ്ങളെപ്പോലെ ചിതറിവീണു. അയാളുടെ കാലുകളുടെ ഇടയിലൂടെയെന്നോണം
കാട്ടുമുയലുകള്‍ ഓടിപ്പോയി. പകുതി തിന്ന കറുകക്കമ്പുകളുടെ തുുകള്‍ അവയുടെ
വായില്‍നിന്ന് വീണുപോകുന്നുന്നെ് അയാള്‍ക്കുതോന്നി. ഇത്തിരി ദൂരം
പോയതിനുശേഷം മുയലുകള്‍ ഓട്ടം നിര്‍ത്തി അയാളെ നോക്കി. അയാള്‍ പറഞ്ഞു:
``ഇല്ല, ഇല്ല, ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വന്നതല്ല. ഞാന്‍ ഒരാളെയും
അന്വേഷിച്ച്... അല്ലാതെ, നിങ്ങളെ...
കാട്ടിലെവിടെയും അയാള്‍ പശുവെ
കില്ല. പശുവിന്റെ കരച്ചിലും കേട്ടില്ല. ചീവിടുകളുടെയും രാപ്പക്ഷികളുടെയും
ചിലക്കലൊഴിച്ചാല്‍ കാട് പൂര്‍ണ്ണമായും നിശ്ശബ്ദമായിരുന്നു. അയാള്‍ അപ്പോള്‍
പരിഭ്രമത്തോടെ ഓര്‍ത്തു: രാത്രി മുഴുവന്‍ ഞാന്‍ കേട്ട കരച്ചില്‍
ഇവിടെനിന്ന് വരുന്നതുപോലെയായിരുന്നല്ലോ! ഇന്നലെ രാത്രി കേട്ടതും ഇവിടെ
നിന്ന് വരുന്നതുപോലെ തന്നെയായിരുന്നല്ലോ!
അയാള്‍ക്ക് പൊടുന്നനെ എന്തെന്നില്ലാതെ ഭയം തോന്നി. അയാള്‍ വിചാരിച്ചു:
അല്ലെങ്കിലും എനിക്ക് അങ്ങനെ വെറുതെ തോന്നിയതായിരിക്കുമോ?
അയാളുടെ ഭാര്യയും അങ്ങനെയാണല്ലോ പറഞ്ഞത്. ഇല്ല ഞാനൊരു കരച്ചിലും
കേള്‍ക്കുന്നില്ല. നിങ്ങള്‍ക്ക് എന്തൊക്കെയാ തോന്നുന്നത്. അല്ലെങ്കില്‍ ഒരു
പശു ഇത്ര ദൂരെനിന്ന് കരഞ്ഞാല്‍തന്നെ നമുക്ക് അത് കേള്‍ക്കാന്‍ കഴിയുമോ?
നിങ്ങള്‍ എന്തൊക്കെയോ വിചാരിച്ചു...
അയാള്‍ തന്നോട് തന്നെ പറഞ്ഞു:
ഇല്ല, ഇല്ല, ഞാനാ ശബ്ദം നല്ലതുപോലെ കേട്ടിരുന്നു. കിടാവിനെ വേര്‍പെട്ട
ഖേദത്തോടും സംഭ്രമത്തോടും കൂടി തള്ളപ്പശു ഉറക്കെ നിലവിളിക്കുന്നത്... ഞാനത്
ഊഹിച്ചതൊന്നുമല്ല; കേട്ടത് തന്നെയാണ്...''
അയാള്‍ നിരാശയോടെ
വീട്ടിലേക്കു മടങ്ങി. ``സാബ് പശുവെ കുവോ?'' എന്ന് രാംസിങ് ചോദിച്ചപ്പോള്‍
അയാള്‍ ആദ്യം അന്ധാളിച്ചു നിന്നു. രാംസിങ് വീും ചോദിച്ചപ്പോള്‍
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപോലെ അയാള്‍ പറഞ്ഞു: ``ഇല്ല,
ഇല്ല...''
പിന്നീട് ``സാബ്, ഇതാരുടെ പശുവാണ്'' എന്ന് രാംസിങ് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:
``എന്റെ പശുവാണ്. എന്റെ പശു...''
രാംസിങ് അയാളെ അത്ഭുതത്തോടെ നോക്കി.
``സാബിന്റെ....?''
കമ്പനിയുടെ നിയമപ്രകാരം അയാള്‍ക്കെന്നല്ല ആര്‍ക്കും അവിടെ ടൗണ്‍ഷിപ്പില്‍
പശുവെ പോറ്റാന്‍ കഴിയില്ല എന്ന് രാംസിങിന് അറിയാമായിരുന്നു. പിന്നെ, നിയമം
ലംഘിച്ചിട്ടോ ലംഘിക്കാതെയോ അയാള്‍ ഒരു പശുവിനെ അവിടെ പോറ്റുന്നില്ലായെന്നും
രാംസിങിനറിയാമായിരുന്നു.
രാംസിങ് അത്ഭുതത്തോടെ നോക്കിനില്‍ക്കെ വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ നടന്നുപോയി.
ആഫീസില്‍ നല്ല തിരക്കുള്ള ദിവസമായിരുന്നു. പതിവുജോലികള്‍ക്ക് പുറമേ
പാര്‍ലമെന്റില്‍ നിന്നുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് അടിയന്തരമായി ഉത്തരം
തയാറാക്കല്‍, ചില പ്രധാനവിഷയങ്ങളില്‍ ഓഡിറ്റര്‍മാര്‍ക്ക് വിശദീകരണം
നല്‍കല്‍ തുടങ്ങിയവയും ഉായിരുന്നു. ഇവയൊക്കെ തീര്‍ന്നാല്‍ ഇരുപത്തിയഞ്ചു
നാഴിക അകലെയുള്ള പോര്‍ട്ടാഫീസില്‍ പോയി, പുറംകടലില്‍ സാധനങ്ങളുമായി
കാത്തുനില്ക്കുന്ന കമ്പനിയുടെ കപ്പലുകള്‍ക്ക് വാര്‍ഫില്‍ ബര്‍ത്ത്
കിട്ടുന്നതിനുവേി....
ഇതൊന്നും വളരെ ബുദ്ധിമുട്ടുള്ള
കാര്യങ്ങളായിരുന്നില്ല. ഇതൊക്കെ വളരെ ഭംഗിയായി നിര്‍വഹിക്കാനുള്ള കഴിവ്
അയാള്‍ക്ക് എന്നും ഉായിരുന്നു. പക്ഷേ, എന്തുചെയ്താലും താനൊരിക്കലും
മുകളിലുള്ളവരുടെ ``നല്ല പുസ്തക''ത്തില്‍പ്പെടുകയില്ല എന്ന്
അയാള്‍ക്കറിയാമായിരുന്നു. അതിനുള്ള കാരണവും അയാള്‍ക്കറിയാമായിരുന്നു.
അയാള്‍ക്ക് അതിലൊന്നും വലിയ പരിഭവമുായിരുന്നില്ല. അയാള്‍ എന്നും
വിചാരിച്ചുപോന്നു. അവര്‍ക്ക് അവരുടെ വഴി; എനിക്ക് എന്റെ വഴി.
രാവിലെ
ജോലിയില്‍ വ്യാപൃതനായിരിക്കെ അയാള്‍ക്ക് പെട്ടെന്ന് തോന്നി:
പോര്‍ട്ടാഫീസില്‍ പോയാല്‍ ചിലപ്പോള്‍ വൈകീട്ടേ വരാന്‍ കഴിയുകയുള്ളൂ.
അയാള്‍ ഭാര്യയെ ഫോണില്‍ വിളിച്ചു പറഞ്ഞു:
``ഉച്ചയ്ക്ക് ഊണിന് എന്നെ കാക്കേ. പോര്‍ട്ടിലൊരു മീറ്റിംഗു്; എപ്പോഴാണ് മടങ്ങുകയെന്ന്...''
സാധാരണയായി അത്തരം സന്ദര്‍ഭങ്ങളില്‍ ``ശരി'' എന്നു പറഞ്ഞ് ഭാര്യ വേഗം
ഫോണ്‍വയ്ക്കും. അതാണ് പതിവ്. പക്ഷേ, ഇന്ന്... ഭാര്യയ്‌ക്കെന്തോ പറയാനുന്നെ്
അയാള്‍ക്ക് തോന്നി.
അയാള്‍ ചോദിച്ചു:
``എന്താ?''
ഭാര്യ പറഞ്ഞു:
``കുറച്ചു നേരത്തെ അവര്‍ വന്നിരുന്നു.''
`അവര്‍' എന്നേ പറഞ്ഞുള്ളൂവെങ്കിലും ആരെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് അയാള്‍ക്ക് പെട്ടെന്ന് മനസ്സിലായി.
അയാള്‍ ആകാംക്ഷയോടെ പറഞ്ഞു:
``എന്നിട്ട് പശുവെ കിട്ടിയോ?''
ഭാര്യ പറഞ്ഞു:
``ഇല്ല. പിന്നെ അവര്‍ പറയുന്നത് നമ്മള്‍ വേറെ എെന്തങ്കിലും ഏര്‍പ്പാട്.''
ള്‍ പറഞ്ഞു.
``ഞാന്‍ പറഞ്ഞിരുന്നുവല്ലോ... അവര്‍ വരികയാണെങ്കില്‍ വേറെയൊരു പശുവിനെ വാങ്ങാനുള്ള പണം ഞാന്‍ അവര്‍ക്ക്...''
ഭാര്യ പറഞ്ഞു:
``ഞാനതു പറഞ്ഞു: അപ്പോള്‍ അവര്‍ കരയുകയാണു ചെയ്തത്. വേറെ പശുവിനെ വാങ്ങില്ലത്രെ.''
അയാള്‍ അപ്പോള്‍ അമര്‍ത്തിമൂളി. അയാള്‍ അത് പ്രതീക്ഷിച്ചതായിരുന്നു.
പക്ഷേ, പ്രതീക്ഷിച്ചതായിരുന്നിട്ടും അത് കേട്ടപ്പോള്‍ മനസ്സ് കലുഷിതമായി.
ഭാര്യ പിന്നീട് പറഞ്ഞു:
``ഞാനൊന്ന് ചോദിച്ചോട്ടെ? ഇനി നാളെ അവര്‍ വന്ന് ഒരു പുതിയ പശുവിനെ
വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാല്‍ പണം കൊടുക്കുമോ? എന്റെ പണമല്ല;
സമ്മതിച്ചു. എന്നാലും, ഇനി ഇവിടെ എത്രമാസവും കൂടിയാണ് ജോലിയുള്ളതെന്ന്
അറിയാമല്ലോ. അതിനിടയില്‍ അവര്‍ക്ക് ആ പണം തിരിച്ചു തരാന്‍...''
അയാള്‍
പെട്ടെന്ന് എന്തോ പറഞ്ഞ് ഫോണ്‍ താഴെ വച്ചു. അപ്പോള്‍ മനസ്സില്‍ ഉണങ്ങി
ചുക്കിച്ചുളിഞ്ഞു, നടു അല്പം മുമ്പോട്ടു വളഞ്ഞ്, നരച്ച ഒരു മേല്‍മു്
ചുമലിലിട്ട്, തികച്ചും ശാന്തവും തൃപ്തവുമായ മുഖത്തോടെ, കൈയിലൊരു
പാല്‍ക്കുപ്പിയുമായി റോഡിന്റെ അരികിലൂടെ ഒരു നേരിയ കാറ്റുപോലെ, ഒരു
പുല്‍ക്കൊടിയെപ്പോലും നോവിക്കാതെ ഒരമ്മ വരുന്നു...
അവര്‍ ചിലപ്പോള്‍ വീട്ടിന്റെ പിറകില്‍വന്ന് ശബ്ദമുാക്കാതെ ഭാര്യയോടു പറഞ്ഞു:
``ഇന്ന് പാല് ഇത്തിരി കുറവാണ്...''
മറ്റു ചിലപ്പോള്‍ പറഞ്ഞു:
ഇന്ന് പാലില്ല. കിട്ടിയത് മുഴുവന്‍ കിടാവ്...''
അപ്പോള്‍ ഭാര്യ അസഹിഷ്ണുതയോടെ:
``അങ്ങനെയാണെങ്കില്‍ ഇനി ഞങ്ങള്‍ വേറെ എവിടുന്നെങ്കിലും''
അപ്പോള്‍ ആ വാചകം പൂര്‍ത്തിയാക്കുന്നതിനു മുമ്പായിത്തന്നെ അയാള്‍...''
``സാരമില്ലെന്നേ! ഒരു ദിവസമല്ലേ.''
അപ്പോള്‍ അവരുടെ മുമ്പില്‍വച്ചു തന്നെ ഭാര്യ....
പിന്നീട് അയാള്‍ ഖേദത്തോടെ...
``ഇവര്‍ക്ക് വേണമെങ്കില്‍ വെള്ളമൊഴിച്ച്... പക്ഷേ അവര്‍ അത് ചെയ്തില്ല.
പിന്നെ ഒരു ദിവസം പാലില്ലാതായി എന്നു വച്ച്... ആകാശം ഇടിഞ്ഞു വീഴുമോ?
പക്ഷേ, അയാളുടെ ഭാര്യയ്ക്ക് ഒരിക്കലും അതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ!
അത്തരം സന്ദര്‍ഭങ്ങളിലൊക്കെ അയാള്‍ അമ്മയേയും ഓര്‍ത്തു.
അമ്മ, മക്കള്‍ക്കുവേി മാത്രമല്ല, അന്യര്‍ക്കുവേിയും ജീവിതം മുഴുവന്‍ ഭാരം
പേറിയ... ജീവിക്കാന്‍ വേി അമ്മ പാല്‍ വിറ്റു. പക്ഷേ, അമ്മ ഒരിക്കലും
പശുക്കളെക്കൊ് കച്ചവടം ചെയ്തില്ല. ഇത് രും തമ്മിലുള്ള വ്യത്യാസം വളരെ
ചെറുപ്പത്തില്‍ത്തന്നെ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. അമ്മ
നടക്കുമ്പോള്‍ എപ്പോഴും സത്യം കത്തുന്ന ഒരു വലിയ രഥചക്രം പോലെ ചുറ്റും
പ്രകാശം പരത്തിക്കൊ് അമ്മയുടെ മുമ്പേ...
പോര്‍ട്ട് ആഫീസില്‍ നിന്ന്
മടങ്ങുമ്പോള്‍ നേരം ഏറെയായിരുന്നു. അയാളും ഡ്രൈവറും മാത്രമേ
കാറിലുായിരുന്നുള്ളൂ. ആരോടെങ്കിലും ഇതൊക്കെ പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍
എന്ന് അയാള്‍ വിചാരിച്ചു. പക്ഷേ, ആരോട് പറയുവാനാണ്?
അയാള്‍ പൊടുന്നനെ ഡ്രൈവറെ വിളിച്ചു:
``രാഘവന്‍ നായരെ''
കൊല്ലങ്ങള്‍ക്കു മുമ്പേ അയാള്‍ തന്നെ റിക്രൂട്ട് ചെയ്ത ഡ്രൈവറായിരുന്നു ഡ്രൈവര്‍ വിയുടെ സ്പീഡ് കുറച്ചു.
``സാര്‍''
അയാള്‍ പെട്ടെന്ന് പറഞ്ഞു:
``നിര്‍ത്തേ; നിര്‍ത്തേ, ഞാന്‍ വെറുതെ ഓരോന്നു വിചാരിച്ച്...''
അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു:
``സാര്‍''
അയാള്‍ പിന്നീടു ചോദിച്ചു:
``രാഘവന്‍ നായരുടെ അമ്മ ഇപ്പോള്‍.''
ഡ്രൈവര്‍ പറഞ്ഞു.
`` നാട്ടില്‍ തന്നെയാണു സാര്‍''.
``അമ്മയുടെ ആരോഗ്യമൊക്കെ.''
`` വിഷമമൊന്നുമില്ല സര്‍, ഇടയ്ക്ക് ഒരു വാതത്തിന്റെ... എന്നാലും പറയത്തക്ക....''
അപ്പോള്‍ അയാള്‍ ചോദിച്ചു:
``നാട്ടില്‍ പശുക്കളൊക്കെ...''
ഡ്രൈവര്‍ പറഞ്ഞു:
``അഞ്ചു സെന്റു ഭൂമിയല്ലേ സര്‍. അതില്‍ എന്തു പശുക്കളാണ്.''
പിന്നീട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു:
``പാലിന്റെ കാര്യത്തില്‍ എന്തെങ്കിലും ഒരേര്‍പ്പാട് ചെയ്യുന്നില്ലെങ്കില്‍.''
അയാള്‍ വെറുതെ മൂളുക മാത്രം ചെയ്തു. എന്നിട്ട് നടക്കുവാന്‍ പോകുന്നു എന്ന ഭാവത്തില്‍ വെളിയിലേക്കിറങ്ങി.
ടൗണ്‍ഷിപ്പിനു പുറത്ത്, കനാലിന്റെ കരയിലുള്ള മുറുക്കാന്‍ കടവരെ അയാള്‍
വേഗത്തില്‍ നടന്നു. പക്ഷേ, അവിടെയെത്തിയപ്പോള്‍ അയാള്‍ സംശയിച്ചു നിന്നു.
അവിടെ നിന്നു രുമൂന്നു വഴികള്‍ പിരിഞ്ഞുപോകുന്നുായിരുന്നു. ഏതിലൂടെയാണ്
പോകേതെന്ന് അയാള്‍ക്ക് നിശ്ചയമുായിരുന്നില്ല. ചിലപ്പോള്‍ രാവിലെ അവര്‍ ഏതാ്
ആ ഭാഗത്തുനിന്നു വരുന്നതു കിരുന്നു എന്നേ ഉായിരുന്നുള്ളൂ.
പക്ഷേ, അധികനേരം അയാള്‍ അങ്ങനെ നിന്നില്ല.
വൈകുന്നേരത്തെ സൂര്യന്റെ ക്ഷീണിച്ച രശ്മികള്‍ കനാലിലെ ഒഴുക്കുകുറഞ്ഞ വെള്ളത്തില്‍ വീണുകിടന്നു.
അയാള്‍ കനാലിന്റെ കരയിലൂടെ കിഴക്കോട്ട് നടന്നു.
അയാള്‍ക്കു മുമ്പേ, അയാള്‍ക്ക് വഴി കാണിച്ചു കൊ്ണ്ടു കത്തുന്ന ഒരു ചക്രം പതുക്കെ നീങ്ങുന്നുായിരുന്നു.