2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

മഴ

മഴ എനിക്ക് വളരെ ഇഷ്ട്ടമാണ് ,, ചില മഴകള്‍ ചില സൌഹൃധങ്ങള്‍ പോലെയാണ് ,
പേമാരി പോലെ കുത്തി ഒഴുകി പെയ്തു എല്ലാം നശിപിച്ചു കൊണ്ട് വേദനകള്‍ മാത്രം തന്ന് വിടപറയുന്ന മഴ
ചില മഴകള്‍ ഒന്ന് ചാറും ചിലപ്പോള്‍ നല്ല മഴയായിരിക്കും എന്ന് പ്രതീക്ഷിക്കും എന്നാല്‍ പെട്ടന്ന് മാഞ്ഞു പോകുന്ന മഴ ആയിരിക്കും .സന്തോഷങ്ങള്‍ എല്ലാം പിടിച്ചെടുത്തു ദുഖങ്ങള്‍ ബാക്കി വച്ച് പിരിയുന്ന മഴ
ചില മഴകള്‍ ഉണ്ട് വന്നതോ പോയതോ പെയ്തതോ ഒന്നും അറിയില്ല ,

എന്നാല്‍ എനിക്ക് ഇഷ്ട്ടപെട്ട ഒരു മഴയുണ്ട് ,കുളിരുള്ള ഇളം കാറ്റില്‍ ചാറി പെയ്തു മനസ്സില്‍ ഒരു കുളിര്‍മായായ് നില്‍ക്കുന്ന മഴ ,,ചാറ്റല്‍ മഴ , സന്തോഴങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന,എന്നും ഒരു കുളിരായ് മനസ്സില്‍ പെയ്തുനില്‍ക്കുന്ന മഴ,എന്റെ നല്ല സൌഹൃധങ്ങള്‍ പോലെ....

“ദൈവമെ..! ഈ യാത്ര അവസാനിക്കാതിരുന ്നെങ്കില്!”

ഈ യാത്ര അവസാനിക്കരുതെ എന്നാണ്
പ്രാര്ത്ഥന"
അനിലിന്റെ പിന്നിലിരുന്ന് ബൈക്കില്
നഗരംചുറ്റുന്നതിനിടെ വികാരവായ്പ്പോടെ
സ്വപ്ന പറഞ്ഞു
“ഈ യാത്ര അവസാനിക്കരുതെ എന്നാണ്
എന്റെക പ്രാര്ത്ഥന“
അനിലിനോട് കുറേകൂടി ചേര്ന്നിെരുന്നുകൊണ്ട്
അവള് തുടര്ന്നു
“ദൈവം എനിക്ക് ഈ ജന്മം തന്നത്
അനിലിനോടൊപ്പം ജീവിക്കാന!”
ഉള്ളില് തട്ടിയ ആത്മാര്ത്ഥിവാക്കുകള് പുറത്തു
വന്നപ്പോള് സ്വപ്നയുടെ കണ്ണുകള്
നിറഞ്ഞിരുന്നു.ഹര്ഷപുളകിതനായി അനില്
തിരക്കിനിടയിലുടെ ബൈക്ക്ഓടിച്ചുകൊ
ണ്ടെയിരുനു.
“മതി അനില് ഇവിടെ നിര്ത്തൂ..അടുത്ത
ജംഗ്ഷനിലാണ് അമ്മാവന്റെ കട,
അമ്മാവനെങ്ങാനുംകണ്ടാല് പ്രശ്നമാകും”
അടുത്ത ബസ്സ് സ്റ്റോപ്പില്
സ്വപ്നയെ ഇറക്കി അനില്
മനസില്ലാമനസോടെ ടാറ്റാ പറഞ്ഞു.
സ്വപ്ന വാച്ചില് നോക്കി സമയം 5.50pm
ശരത്തിനോട് ആറുമണിക്ക് വരന് പറഞ്ഞത്
നന്നായി. കൃത്യസമയത്ത് എത്തിയ ശരത്ത്
അവള്ക്കാിയി കാറിന്റെ ഡോര് തുറന്നു
കൊടുത്തു.
“സ്വപ്ന,കാത്തുനിന്നു മുഷിഞ്ഞോ...?”
“ഇല്ലാ...ശരത്ത്, ഞാന് ഇപ്പൊ എത്തിയേയുള്ളൂ”
സ്വപ്ന പറഞ്ഞു.
നഗര വീഥികള് കടന്നുപോകുമ്പോള്
കാറിന്നുള്ളിലെ എ.സിയുടെ തന്നുപ്പില് സ്വപ്ന
പറഞ്ഞു
“ശരത്ത്....ഈ യാത്ര അവസാനിക്കാതിരുന
്നെങ്കില്!”
സ്വപ്ന നിനക്ക് അത്രയ്ക്ക്
ഇഷ്ടമാണോ എന്നെ ? ശരത്ത് ചോദിച്ചു.
“ശരത്ത്! നിനക്കറിയാമോ..,ദൈവം എനിക്ക്
ഈ ജന്മം തന്നത്
ശരത്തിനോപ്പം ജീവിക്കാന..”
സ്വപ്നയുടെ കണ്ണുകള് ഈറനണിഞ്ഞു.
ശരത്തിനോപ്പം ബീച്ചില്
അല്പ്പവസമയം ചെലവഴിച്ച് മടങ്ങുമ്പോള്
സ്വപ്ന പറഞ്ഞു.
“ശരത്ത് ഇവിടെ നിര്ത്തി യേക്കു...,വീട്ട
ിലെത്താന് സമയമായി.....”
ബസ്സ് സ്റ്റോപ്പില് സ്വപ്നയെ ഇറക്കി ശരത്ത്
മനസില്ലാമനസോടെ ടാറ്റാ പറഞ്ഞു.
ശരത്ത് വിരസതയോടെ കാറോടിച്ച് കോളേജ്
ജംഗ്ഷനിലെത്തിയപ്പോള്, അനില്
ബൈക്കുമായി കുറുകെയെത്തി.കാറില്നി്ന്നിറങ്ങ
ിയ ശരത്തിനെ നോക്കി അനില് പറഞ്ഞു.
.
.
“അളിയാ.... ദൈവം അവള്ക്കീ ജന്മം കൊടുത്തത്
നമ്മുക്ക് വേണ്ടിയടാ...”
ചിരിച്ച് കൊണ്ട് അവരിരുവരും ഒരുമിച്ചു
പറഞ്ഞു .
“ദൈവമെ..! ഈ യാത്ര അവസാനിക്കാതിരുന
്നെങ്കില്!”

പ്രണയം

ഷാജി : നിനക്ക് വേണ്ടി ഞാന് എന്തും ഉപേക്ഷിക്കും ...

രമണി : അമ്മ , അച്ഛന് ?

ഷാജി : Yes...

രമണി : ഫ്രെണ്ട്സ് ?

ഷാജി : Yes...

രമണി : വോഡ്ക , ബ്രാണ്ടി , ബിയര് ?

ഷാജി : പെങ്ങള് പോ ... നല്ല മഴ വരുന്നുണ്ട് !!!

ഋഷിരാജ്സിംഗ്.

ചായക്കടയുടെ മുമ്പിലൂടെ പാസ് ചെയ്തപ്പോ...കേട്ട 2 ഡയലോഗ് ആണ്...
.
."അവന്‍ ആരാ ആ ഋഷിരാജ്സിംഗ്...ഇത്രേം നാളും ഇവന്‍ എവടെ ആയിരുന്നു....നാശം പിടിക്കാന്‍... അവന്റെ ഒടുക്കലത്തെ നിയമങ്ങള്‍ കാരണം മനുഷന് വണ്ടിയോടിക്കാന്‍ പറ്റുന്നില്ല...

.അപോ അടുത്തിരുന്ന ആള്‍ : അയാള്‍ ഏതോ ഹെല്‍മെറ്റ്‌ കമ്പനിക്കാരുടെ കൈയില്‍ നിന്ന് കാശ് വാങ്ങിയാ...ഈ ഹെല്‍മെറ്റ്‌ നിയമം ഉണ്ടാക്കിയത്...അല്ലാണ്ട് അയാള്‍ നാടിനെ രക്ഷിക്കാന്‍ വന്ന പുണ്യാളന്‍ ഒന്നുമല്ലടാ...

.വേറൊരാള്‍..., : 2 ലാര്‍ജും അടിച്ചു വണ്ടിയില്‍ പറന്നു നടക്കുന്നതിന്റെ സുഖം എന്താര്‍ന്നു...കാലമാടന്‍ എല്ലാം കൊണ്ട് തുലച്ചു...എത്രയും പെട്ടെന്ന്‍ ഇവനെ താഴെ ഇറക്കണം...

ആത്മഗതം : പാവം ആ മനുഷ്യന്‍.. നാട്ടുകാര് വണ്ടിക്കടിയില്‍ പെട്ട് പിടഞ്ഞു ചാകരുത് എന്നുള്ള നല്ല ലക്ഷ്യത്തോടെ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍..,..നമ്മള്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുകയല്ലേ വേണ്ടത്.....
.ഒരാള്‍ ഒറ്റയ്ക്ക് വിജാരിച്ചാല്‍ ഈ
നാട് നന്നാവില്ല...ഓരോ പൗരനും അവനവന്‍റെ ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാകണം.....

അവസ്ഥാന്തരങ്ങൾ

അവസ്ഥാന്തരങ്ങൾ

ജനനം

മനസ്സും ശരീരവും ഒന്നായി
പ്രണയത്തിന്റെ കാമാഗ്നിയിൽ
കത്തി ജ്വലിക്കുന്ന സ്രോതസ്സില്
മുളപൊട്ടിയ വിത്തിന്റെ പ്രതിധ്വനി


ബാല്യം

മാനത്തെ അമ്പിളി മമനോപ്പം
മരകൊമ്പിലെ കുയിലിനൊപ്പം
പുഴയിലെ കുഞ്ഞോളങ്ങൾ ക്കൊപ്പം
ആടി തിമർക്കുന്ന മനസ്സ്


കൌമാരം

പൂവിനു സുഗന്ധം ഉണ്ടെന്നും
കണ്ണുകള് കഥ പറയുമെന്നും
സ്വപ്നങ്ങള്ക് ഏഴ് നിറമെന്നും
വേര്തിരിച്ചരിയുന്ന മൌനം


യൗവ്വനം

ഉടലിലെ ഊര്ജ്ജവും
മനസ്സിലെ മോഹവും
ധര്ഷ്ട്യ ത്തോടെയുള്ള വെളിപെടുതലുകളും
കരുത്തിന്റെ പ്രൌഡി


വാര്ധക്യം

നിസ്സംഗ തയിൽ തളച്ചിടുന്ന ഓര്മ്മകള്
അവശതയ്കു കൂട്ടായി അനാരോഗ്യം
നെറ്റി തടത്തിലെ ചുളിവുകള്
കഴിഞ്ഞു പോയ കാലത്തിന്റെ ചുവര് ചിത്രങ്ങള്


മരണം

ഇന്നോ നാളെയോ
നമ്മിലെക്കെത്തുന്ന അതിഥി
ഇരുട്ടിന്റെ തണുപ്പിലും
പിൻവിളികൾ കേള്ക്കാതെ ഉള്ള മടക്ക യാത്ര .

അമ്മ

അമ്മ
നല്ല ചൂടുള്ള കാലാവസ്ഥ, ജോലി കഴിഞ്ഞു വിയര്‍ത്തൊലിച്ചു
വീട്ടിലെത്തിയ അവന്‍ മുഖം കഴുകി.. തുടക്കാനായി
പെട്ടന്ന് തോര്‍ത്തു കണ്ടില്ല.

ഭാര്യയുടെ സാരിത്തലപ്പു കൊണ്ട് മുഖം തുടക്കാനോരുങ്ങിയപ്പോള്‍,
അവള്‍ പറഞ്ഞു , " എന്താ ഇ കാണിക്കുന്നേ സാരി വൃത്തികേടായി
പോകും"

അവന്‍ അമ്മയുടെ സാരിത്തലപ്പ്‌ കൊണ്ട് മുഖം തുടക്കനൊരിങ്ങി,

അമ്മ പറഞ്ഞു ," അമ്മയുടെ സാരി വൃത്തിയല്ലല്ലോ മോനെ, ഞാനെന്റെ മോന് വൃത്തിയുള്ള തോര്‍ത്തു കൊണ്ട് വരാം..

പെട്ടന്ന് തോര്‍ത്തുമായി , വന്ന അമ്മ അവന്റെ മുഖവും,
തലയുമെല്ലാം സ്നേഹത്തോടെ തുടച്ചു കൊടുത്തു........

അടിച്ചുതളിക്കാരി മറിയക്കുട്ടി

പുതിയ വികാരിയച്ചനോട് പള്ളിയിലെ അടിച്ചുതളിക്കാരി മറിയക്കുട്ടി പറഞ്ഞു:

”അച്ചോ അച്ചന്റെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.”

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു:

”നിങ്ങള്‍ കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്റെ മേല്‍ക്കൂരയെന്നും എന്റെ അടുക്കളയെന്നും പറയാതെ എന്തുകൊണ്ട് നമ്മുടെ മേല്‍ക്കൂരയെന്നും നമ്മുടെ അടുക്കളയെന്നും പറഞ്ഞുകൂടാ. അതല്ലേ ശരി."

ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം ബിഷപ്പും മറ്റു കുറെ പാതിരിമാരുംകൂടി അവിടെ വരികയുണ്ടായി. അവരെല്ലാം പൂമുഖത്ത് വട്ടമിട്ടിരുന്ന് സംസാരിക്കുന്നതിനിടെ മറിയക്കുട്ടി അങ്ങോട്ട് ഓടിക്കിതച്ചുവന്നു. എന്നിട്ട് ഉറക്കെ വികാരിയച്ചനോട് പറഞ്ഞു:

”അച്ചോ… അച്ചോ… നമ്മുടെ ബെഡ്‌റൂമിനകത്ത് മുട്ടനൊരെലി… അത് നമ്മുടെ മെത്തയ്ക്കകത്ത് കയറി ഒളിച്ചിരിക്കുവാ…

എന്തിനാണ് ദൈവം മനുഷ്യന് 80 വര്‍ഷത്തെ ആയുസ്സ് നല്‍കിയത്?

ആദ്യദിവസം ദൈവം കാളയെ സൃഷ്ടിച്ചു.
“നീ ഭൂമിയില്‍ പോയി പെറ്റുപെരുകുക, സൂര്യനുകീഴില്‍ കഠിനമായി അധ്വാനിയ്ക്കുക. നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.“

“ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വര്‍ഷത്തെ ആയുസ്? എനിയ്ക്ക് 20 വര്‍ഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു” കാള പറഞ്ഞു. ദൈവം അപ്രകാരം ചെയ്തു.

രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചു.
“എന്നും വീട്ടുവാതില്‍ക്കല്‍ കാവല്‍ കിടക്കുക. അരികില്‍ കൂടെ ആരു പോയാലും കുരയ്ക്കുക. നിനക്ക് ഞാന്‍ 20 വര്‍ഷത്തെ ആയുസ് തരുന്നു.”

“20 വര്‍ഷം കുരച്ചു കൊണ്ടു ജീവിയ്ക്കാന്‍ വയ്യ പ്രഭോ. എനിയ്ക്ക് 10 വര്‍ഷം മതി. ബാക്കി 10 അങ്ങ് തിരിച്ചെടുത്തോളു” ദൈവം അപ്രകാരം ചെയ്തു.

മൂന്നാം ദിവസം ദൈവം കുരങ്ങനെ സൃഷ്ടിച്ചു.
“നീ പോയി ചാടിയും കളിച്ചും എല്ലാവരെയും സന്തോഷിപ്പിയ്ക്കൂ. നിനക്ക് 20 വര്‍ഷം ആയുസ്സു തരുന്നു.”
“മറ്റുള്ളവരെ സന്തോഷിപ്പിച്ച് 20 വര്‍ഷം എങ്ങനെ ജീവിയ്ക്കും? അങ്ങ് പട്ടിയ്ക്കു കൊടുത്ത അത്രയും മതി എനിയ്ക്കും ആയുസ്സ്. ബാക്കി 10 തിരിച്ചെടുത്തോളു” ദൈവം അപ്രകാരം ചെയ്തു.

നാലാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു:
“നീ പോയി തിന്നുക, കുടിയ്ക്കുക, ഉല്ലസിയ്ക്കുക, ഉറങ്ങുക, ഒരു ജോലിയും ചെയ്യാതിരിയ്ക്കുക. നിനക്കു ഞാന്‍ 20 വര്‍ഷം ആയുസ്സ് തരുന്നു.”

“എന്ത്? വെറും 20 വര്‍ഷമോ?” മനുഷ്യന്‍ ചോദിച്ചു. “കാളയുടെ 40 ഉം പട്ടിയുടെയും കുരങ്ങിന്റെയും 10 വീതവും എന്റെ 20 ഉം കൂട്ടി മൊത്തം 80 എനിയ്ക്കു തരൂ..” ദൈവം സമ്മതിച്ചു. മനുഷ്യനു 80 വര്‍ഷത്തെ ആയുസ്സു നല്‍കി.

അങ്ങനെ നമ്മള്‍ ആയുസ്സില്‍ ആദ്യത്തെ 20 വര്‍ഷം തിന്നും കുടിച്ചും കളീച്ചും സന്തോഷിച്ചും ജീവിയ്ക്കുന്നു. പിന്നെയുള്ള 40 വര്‍ഷം കുടുംബത്തിനു വേണ്ടി കാളയെ പോലെ അധ്വാനിച്ചും വിയപ്പൊഴുക്കിയും ജീവിയ്ക്കുന്നു. അടുത്ത 10 വര്‍ഷം കുരങ്ങിനെ പോലെ കൊച്ചുമക്കളെ ചിരിപ്പിച്ചും കളിപ്പിച്ചും രസിപ്പിച്ചും ജീവിയ്ക്കുന്നു. അവസാനത്തെ 10 വര്‍ഷം വീട്ടുവാതില്‍ക്കല്‍ നായയെ പോലെ കുരച്ച് ജീവിയ്ക്കുന്നു.
ഒരിക്കല്‍ ഒരാള്‍ക്ക്‌ പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ഒരു യന്ത്ര കാര്‍ കിട്ടി.ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ തെറ്റ് കൂടാതെ എന്തും അനുസരിക്കുന്ന ഈ കാര്‍ അങ്ങേര്ക്കും ഭാര്യയ്ക്കും ക്ഷ പിടിച്ചു.

അങ്ങനെ ഇരിക്കെ ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു..."മനുഷ്യാ നമ്മളുടെ രണ്ടു പിള്ളേരെ സ്കൂളില്‍ നിന്ന് വിളിച്ചോണ്ട് വരാന്‍ ഈ കാര്‍ നോട് പറ" എന്ന്.

ഭര്‍ത്താവ് കാര്‍ നോട് "നീ പോയി എന്റെ പിള്ളേരെ ഇങ്ങു വിളിച്ചോണ്ട് വാ" എന്ന് നിര്‍ദ്ദേശിച്ചു.

പോയി കുറെ നേരം ആയിട്ടും കാര്‍ നെ കാണാതായപ്പോള്‍ എന്ത് പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് രണ്ടു പേര്‍ക്കും പിടി കിട്ടി.

എന്തായാലും കുറെ മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാര്‍ മുഴുവന്‍ പിള്ളേരും ആയി വണ്ടി തിരിച്ചെത്തി "സര്‍ ഇതാ നിങ്ങളുടെ പിള്ളേര്‍" "" "
എന്ന് മെസ്സേജ് മുഴക്കി.

ഞെട്ടലോടെ ഭര്‍ത്താവ് കാറിനു അകത്തേക്ക് നോക്കിയപ്പോള്‍ അവിടെ ഇരിക്കുന്നു വീട്ടുടമസ്ഥയുടെ രണ്ടു പിള്ളേര്‍,മോനെ പാട്ട് പഠിപ്പിച്ച ടീച്ചറുടെ രണ്ടു പിള്ളേര്‍,ഭാര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മകള്‍,അടുത്ത വീട്ടിലെ പാസ്റ്റരുടെ മകന്‍ എന്നിങ്ങനെ ഒരു പട.

ക്രുദ്ധ ആയി ഭാര്യ ചോദിച്ചു: "ഇനി ഇത് നിങ്ങളുടെ പിള്ളേര്‍ അല്ല എന്ന് പറഞ്ഞു തടി തപ്പാന്‍ ശ്രമിക്കേണ്ട"

ഒരു നിമിഷം ഒന്ന് പതറിയെങ്കിലും .. സമചിത്തതയോടെ ഭര്‍ത്താവ് ചോദിച്ചു..

"ആദ്യം നീ ഒരു കാര്യം പറയൂ എന്നിട്ടാവാം...എന്റെ കുട്ടികളെ വിളിച്ചോണ്ട് വരാന്‍ ഞാന്‍ പറഞ്ഞിട്ട് എന്ത് കൊണ്ട് ഈ കാര്‍ നമ്മുടെ കുട്ടികളെ മാത്രം വിളിച്ചു കൊണ്ട് വന്നില്ല ...എന്ന് !!

"അവനു കിട്ടിയ ആയിരം ലൈക്കുകള്".. (കഥ)

"അവനു കിട്ടിയ ആയിരം ലൈക്കുകള്".. (കഥ)
--------------------------------
ദാരിദ്രത്തില് വളര്ന്നത്‌കൊണ്ടായിരിക്കാം പട്ടിണിയും പരിവട്ടവും ആയിരുന്നു അവന്റെ ഏറ്റവും വലിയ കൂട്ടുകാര്.. വേറെ കൂട്ടുകാര് ഇല്ലാത്തതു കൊണ്ടായിരിക്കാംമദ്യവും പുകവലിയും മറ്റ് ചീത്ത സ്വഭാവങ്ങള് ഒന്നും അവനെ തൊട്ടു തീണ്ടിയില്ല...

ഒടുവില് കാലത്തിന്റെ ഒഴുക്കില് കൂട്ടുകാരുടെ വിളനിലമായ ഫേസ്ബുക്കില് അവനും എത്തിപ്പെട്ടു .
.
പിന്നീട് തന്റെ ദാരിദ്രത്തെ പറ്റിയുള്ള ചിന്തകള് അല്ല, മറിച്ചു ലൈക്കുകളെ പറ്റിയും, പോസ്റ്റുകളെ പറ്റിയുമുള്ള ചിന്തകളാണ് അവന്റെ ഉറക്കം കളഞ്ഞിരുന്നത്.

ഒടുവില് മകന്റെ അവസ്ഥയില് മനം നൊന്തു രോഗശയ്യയില് ആയ അവന്റെ അമ്മയെ ആശുപത്രിയില് അഡ്മിറ്റ്‌ ചെയ്തു.

ബന്ധുക്കാരും , നാട്ടുകാരുമടക്കം എല്ലാവരും ആ പാവം അമ്മക്ക് വേണ്ടിയുള്ള പ്രാര്ത്ഥനയില് മുഴുകിയപ്പോള് അമ്മയുടെ ഒരേയൊരു മകന് ഫേസ്ബുക്കില്സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..

"അമ്മ ആശുപത്രിയിലാണ്.എല്ലാവരും പ്രാര്ഥിക്കണം.IU mom, Miss u a lot" #feeling #Sad
എന്ന് പോസ്റ്റ് ചെയ്തു ആദ്യത്തെ ലൈക്‌ വരുന്നതിനുമുന്പ്‌ തന്നെ അവന്റെ കയ്യിലേക്ക് 1000 രൂപയുടെ ആദ്യത്തെ ബില് കിട്ടിയിരുന്നു.

ഫേസ്ബുക്ക് അല്ല ജീവിതം എന്ന് തോന്നിച്ച നിമിഷങ്ങള്. പ്രൊഫൈല് പിക്ച്ചറിനു ലൈക്‌ തെണ്ടി നടന്നത് കൊണ്ടായിരിക്കാം 1000 രൂപയ്ക്കു വേണ്ടി യാചിചു നടക്കാനും അവനു പ്രത്യേകിച്ച് നാണം ഒന്നുംതോന്നിയില്ല...

ഒടുവില് ജീവിതത്തില് ആരും തിരിഞ്ഞു നോക്കാന് ഇല്ലാതെആയിരം രൂപക്ക് വേണ്ടി ആയിരങ്ങളുടെ കാലു പിടിച്ചുഓടി തളര്ന്നു വെറും കയ്യോടെ മടങ്ങി വന്നു മരിച്ചു വിറങ്ങലിച്ചു പോയ അമ്മയുടെ കാല്പ്പാദത്തില് വീണു കെട്ടിപിടിച്ചു കരയുന്നതിനിടയില് അവന് ചെയ്ത സ്റ്റാറ്റസിനു 1000 #ലൈക്‌ കഴിഞ്ഞിരുന്നു...

."പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും "

ഇന്ന് ബസ്സില്‍ നല്ല തിരക്കായിരുന്നു....4th സെമ്മിന്റെ ടെക്സ്റ്റ്‌ വാങ്ങാന്‍ തന്ന 500 രൂപ ഞാന്‍ ഭദ്രമായി പേഴ്സില്‍ ആക്കി വെച്ചിട്ടുണ്ടാര്‍ന്നു.....
.
.ബസ്സില്‍ തിരക്കയോണ്ട് ബാഗ്‌ ഞാന്‍ സീറ്റില്‍ ഇരുന്നിരുന്ന ഒരുത്തന്റെ കൈയില്‍ പിടിക്കാന്‍ കൊടുത്തു....
.
.ബസ്സ്‌ ഇറങ്ങി ക്ലാസ്സില്‍ എത്തി....ടെക്സ്റ്റ്‌ വാങ്ങാന്‍ പേഴ്സ് തുറന്നു കാശ് നോക്കി......ഇല്ല....കാശ് ഇല്ല..
1ഇന്‍റെ കൊറേ ചില്ലറയും concetion കാര്‍ഡും ഇന്നലെ തിന്ന പല്ലോട്ടിയുടെ കവറും മാത്രം.....
..
കണ്ണില്‍ നിന്ന് വെള്ളം പംബ് ചെയ്യാന്‍ തുടങ്ങി.... .
.
.ആ കള്ള പന്നി എന്‍റെ പേഴ്സ് പോക്കറ്റടിച്ചു....
ലൈഫില്‍ ആദ്യത്തെ തവണയാ പേഴ്സ് പോക്കറ്റടിച്ചു പോണേ.....
.
.കാശ് പോയതിനെക്കാള്‍ വെഷമം ആയത് അതല്ല....
വീട്ടില്‍ എത്തിയപോ എല്ലാം കേട്ട ശേഷം ഉമ്മ ഒരൊറ്റ ചോദ്യം.........
. എഡാ....300 എടുത്തിട്ട് ബാക്കി 200 ഇങ്ങു താടാ...എന്ന്
അത് കേട്ടപോ ചങ്ക് പോട്ടിപോയി...400 രൂപേടെ ടെക്സ്റ്റ്‌ 500 ആണെന്ന് പറഞ്ഞു 100 അടിച്ചു മാറ്റാന്‍ നോക്കിയതാ....
500 ഉം പോകേം ചെയ്തു....കാശ് ഞാന്‍ മുക്കിയതാണെന്ന് പേരും ആയി.....
.
.ഇതാണ് പറയുന്നത്..."പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും "....
.
.എന്നാലും അത് പോക്കറ്റടിച്ച ദ്രോഹിനെ...ഇനി ഞാന്‍ കണ്ടാല്‍..... അന്ന് അവന്റെ പെരുന്നാളാ....

NB: അച്ഛനേം അമ്മേനേം പറ്റിച്ചു ഇനി ആരും എന്നെ പോലെ കാശ് ഇസ്കരുത്....ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലോ...നിങ്ങള്‍കും പണി കിട്ടും.....

കോളേജില്‍ വച്ചുണ്ടായ അനശ്വരപ്രണയത്തിന്‍റെ ബാക്കി പത്രം .

കോളേജില്‍ വച്ചുണ്ടായ അനശ്വരപ്രണയത്തിന്‍റെ ബാക്കി പത്രം .

അവള്‍ ഗര്‍ഭിണിയാണ് . കോഴ്സ് കഴിഞ്ഞ് പിരിയും നേരം ബ്ലുമൂണ്‍ ഹോട്ടല്‍സില്‍ 212 ആം മുറിയില്‍ അവന് നല്‍കിയ യാത്രയപ്പില്‍ സ്നേഹം കൈമാറിയപ്പോള്‍ പതിവു മുന്‍കരുതല്‍ എടുക്കാന്‍ മറന്നതാണ് പ്രശ്നമായത് .. രഹസ്യമായി ഡോക്ടറെ പോയി കണ്ടു . പെണ്‍കുട്ടിയുടെ ആരോഗ്യം വച്ച് അബോര്‍ഷന്‍ അവളുടെ ജീവന് തന്നെ അപകടം ആണ് . ഡോക്ടര്‍ വിധിച്ചു . ആറാം മാസം മുതല്‍ ദൂരെയുള്ള കൂട്ടുകാരിയുടെ വീട്ടില്‍ താമസിച്ചു സമയമായപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചു പിറ്റേന്ന് പുലരും നേരം ആരും കാണാതെ കുഞ്ഞിനെ ഉപേക്ഷിച്ച് അവിടം വിടുമ്പോള്‍ തന്‍റെ വയറിലെ പാടുകള്‍ എങ്ങനെ കളയും എന്നതായിരുന്നു അവളുടെ വിഷമിപ്പിച്ച ഏക ചിന്ത .

രാവിലെ റൊട്ടി വിതരണം ചെയ്യാന്‍ വരുമ്പോഴാണ് അയാളത് കണ്ടത് . ഒരു കുഞ്ഞിനു ചുറ്റും എന്തു ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന കുറച്ചു പേര്‍ . ഒത്തിരി ചര്‍ച്ചകള്‍ക്കു ശേഷം അടുത്തുള്ള കന്യാസ്ത്രീകളുടെ അനാഥാലയത്തില്‍ ഏല്‍പ്പിക്കാം എന്ന് തീരുമാനമായി . ഒരു അനാഥാലയത്തില്‍ ജീവിതത്തിലെ ബാല്യവും കൌമാരവും തളയ്ക്കപ്പെട്ട അയാള്‍ക്കറിയാമായിരുന്നു അനാഥത്വം തരുന്ന ഏകാന്തത .

അവളെ ഞാന്‍ വളര്‍ത്തിക്കോട്ടെ സര്‍ എന്‍റെ മകളായി .

ആയാള്‍ പ്രധാന ഡോക്ടറോട് ചോദിച്ചു . ഒത്തിരി വാദപ്രതിവാദങ്ങള്‍ക്കു ശേഷം ആ ഡോക്ടര്‍ അനുവാദം നല്‍കി .

അവള്‍ ശാന്തമായി ഉറങ്ങാനായി അയാള്‍ പാതിരാവിലും ഉണര്‍ന്നിരിക്കുമ്പോള്‍ കുഞ്ഞിനു മുലപ്പാലു തന്നെ വേണമെന്ന വാശിയില്‍ അവള്‍ വിശന്നു കരയുമ്പോഴെല്ലാം അവളേയും കൊണ്ട് അയലത്തുള്ള ജാനകിചേച്ചിയുടെ വീട്ടിലേക്കു ഓടുമ്പോഴും വൈകുന്നേരങ്ങളിലെ ചങ്ങാതിമാരുമൊത്തുള്ള പതിവുകറക്കങ്ങള്‍ക്കും അവധി കൊടുത്ത് അവള്‍ക്കായി സമയം കരുതുമ്പോഴും തന്‍റെ വേര്‍ പിരിയാ ചങ്ങാതി പുകവലിയെ എന്നന്നേക്കുമായി അവള്‍ക്കായി ഉപേക്ഷിച്ചപ്പോഴും അയാള്‍ പതിയെ അവളുടെ അച്ഛനായി ... അല്ല തെറ്റ് , അമ്മയായി മാറുകയായിരുന്നു .

അതങ്ങനെയാണ് ... ജന്മം കൊടുത്തത് കൊണ്ട് മാത്രം ആരും ഇവിടെ അമ്മയായിട്ടില്ല , ജീവിതം കൊണ്ട് കെടാതെ സൂക്ഷിക്കേണ്ട എഴുതിരിയിട്ട വിളക്കാണ് മാത്യത്വം !!!

"ആദ്യം സ്വയം നന്നാവ് ,എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുന്നത് !!"

മാളിലേക്ക് കയറുമ്പോ ഗ്ലാസ്‌ ഡോര്‍ തള്ളിത്തുറന്നു കൈക്കുഞ്ഞുമായി പുറത്തേക്കിറങ്ങിയ സുന്ദരിയുടെ മുഖത്തേക്ക് കണ്ണൊന്നുടക്കി.ഭാര്യ ശ്രദ്ധിക്കുന്നില്ലാന്നുറപ്പ് വരുത്തി പുഞ്ചിരി നിറഞ്ഞൊരു നോട്ടം അവള്ക്കു സമ്മാനിച്ചപ്പോ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി ആയിരുന്നു എനിക്ക്.
ഒന്നൂടെ അവളെ തിരിഞ്ഞു നോക്കി നേരെ അകത്തേക്ക് കയറി,വിശാലമായ ഷോറൂമിന്റെ രണ്ടാം നിലയിലായിരുന്നു കുട്ടികള്ക്കാ യുള്ള ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും,മോന് വേണ്ടി ഒന്ന് രണ്ടു ടീഷര്ട്ട്സ് വാങ്ങിക്കണം.ഞാന്‍ സെലക്ട്‌ ചെയ്താ നൂറു കൂട്ടം പരാതിയാവും അവള്ക്കു .അതറിയാവുന്നത് കൊണ്ട് സെലക്ഷന്‍ അവളെ ഏല്പ്പിരച്ചു ഞാന്‍ കസ്റ്റമെഴ്സിനായി ഒരുക്കിയ സീറ്റുകളില്‍ ഒന്നില്‍ സ്ഥാനം പിടിച്ചു.അതിനിടെ വരുന്നതും പോവുന്നതുമായ സ്ത്രീരത്നങ്ങളെ ഇടങ്കണ്ണിട്ട്‌ നോക്കി രസിക്കാനും മറന്നില്ല.

അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്.സെയില്സ് സെക്ഷനിലെ ഒരുത്തന്റെ് നോട്ടത്തില്‍ എന്തോ പന്തികേട്‌,കുട്ടികളുടെ ഡ്രസ്സുകള്‍ ഇരിക്കുന്ന ഭാഗത്തെക്കു നോക്കിയാണ് അവന്‍ വെള്ളമിറക്കുന്നതു.അത് കണ്ടതും എന്റൊ രക്തം തിളച്ചു,എന്നിലെ ഭര്ത്താതവ് സട കുടഞ്ഞെഴുന്നേറ്റു അവന്റെം നേര്ക്ക് ‌ കുതിക്കാന്‍ ആഞ്ഞതായിരുന്നു.
പിടിച്ചു നിര്ത്തി യത് എന്റെ് നേര്ക്കു ള്ള മനസ്സാക്ഷിയുടെ ചോദ്യമായിരുന്നു,"അളിയാ,,നില്‍!!,!!നേരത്തെ നീ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചവളും,ഇത്രയും നേരം നീ നോക്കി ആസ്വദിച്ചവരും ഇതു പോലെ വേറൊരാളുടെ ഭാര്യയാവാം,സഹോദരിയാവാം, എന്നൊക്കെ നീ ഓര്ത്തിിരുന്നോ,??"
"ആദ്യം സ്വയം നന്നാവ് ,എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുന്നത് !!"
സ്വന്തം മേല് പൊള്ളുമ്പോ മാത്രം നിന്നെ പോലുള്ളവര്ക്ക്ു മുളക്കുന്ന സദാചാരത്തിന്റെ വാലുണ്ടല്ലോ,,അത് കൊണ്ട് ആദ്യം അടിക്കേണ്ടതു അവനവന്റെത മുഖത്തേക്കാണ്!"
ഒന്നും മിണ്ടാനാവാതെ തിരിച്ചു നടക്കുമ്പോ കുറ്റബോധം കൊണ്ട് എന്റെക തല താഴ്ന്നിരുന്നു...
ഉത്തരേന്ത്യയിൽ ഉള്ള സുസ്മിത എന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് . ഈ പെണ്‍കുട്ടിയുടെ FACEBOOK ലെ എല്ലാ ഫോട്ടോകളും ഒരുത്തൻ SAVE ചെയ്തു അതേ പേരിൽ ഒരു FAKE ACCOUNT തുടങ്ങി ഈ പെണ്‍കുട്ടി ഒരു CALLGIRL എന്ന രീതിയിൽ ആ ACCOUNT നെ FACEBOOK ൽ ചിത്രീകരിച്ചു . മാനഹാനി ഭയന്ന് ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ആത്മഹത്യ അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല
അതുകൊണ്ട് ഇനിയെങ്കിലും പ്രിയപ്പെട്ട സഹോദരിമാരെ നിങ്ങൾ നിങ്ങളുടെ സ്വന്തം PICTURES പരമാവധി FACEBOOK ഇൽ പോസ്റ്റ്‌ ചെയ്യാതിരിക്കുക , അഥവാ പോസ്റ്റ്‌ ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള FRIENDS നു മാത്രം കാണത്തക്ക രീതിയിൽ FACEBOOK ലെ PRIVACY SETTINGS ൽ മാറ്റം വരുത്തുക ...

ചെറിയ മൂത്രകല്ലുകള്‍ നീക്കാന്‍ ഇതാ ഒരു പ്രധിവിധി



Photo: Must SHARE This Tips for Expelling Small Sized Kidney Stones without Surgeries

ചെറിയ മൂത്രകല്ലുകള്‍ നീക്കാന്‍ ഇതാ ഒരു പ്രധിവിധി

കിഡ്നി യെ സംരെക്ഷിക്കാന്‍ നമ്മുടെ സ്വന്തം തുളസി ഇലയ്ക് കഴിയുമത്രേ ദിവസവും ഒരു സ്പൂണ്‍ തുളസിയിലനീരും ഒരുസ്പൂന്‍
തേനും ചേര്‍ത്തു ആറു മാസം കഴിച്ചാല്‍ ഒരുവിധപെട്ട മൂത്രകല്ലുകള്‍ അലിഞ്ഞു പോരുമാത്രേ,,
സുര്‍ജേരി ചെയ്യാന്‍ കഴിവില്ലത്തവര്‍ക്കും ....ആരോഗ്യ സ്ഥിതി ഇല്ലാത്തവര്‍ക്കും ഒന്ന് പരീക്ഷിച്ചു നോക്കാം...എന്തായാലും മറ്റു ദോഷവശങ്ങള്‍ ഒന്നും ഉണ്ടാകില്ല ...നിങ്ങളുടെ കൂര്രുകാരുമായും പങ്കുവയ്കുമല്ലോ....
ആര്ക്ക പ്രയോജനം ചെയ്യുക എന്നറിയില്ലല്ലോ

The Kidneys can be Strengthened by Juice of Basil Leaves(Tulsi Leaves). A mixture of Basil juice and Honey, 1 Teaspoon each, can treat Kidney Stones in a matter of 6 Months if taken Daily. This
Mixture can help EXPEL THE STONES from the Urinary Tract.

Must SHARE This Tips for Expelling Small Sized Kidney Stones without Surgeries


ചെറിയ മൂത്രകല്ലുകള്‍ നീക്കാന്‍ ഇതാ ഒരു പ്രധിവിധി

കിഡ്നി യെ സംരെക്ഷിക്കാന്‍ നമ്മുടെ സ്വന്തം തുളസി ഇലയ്ക് കഴിയുമത്രേ ദിവസവും ഒരു സ്പൂണ്‍ തുളസിയിലനീരും ഒരുസ്പൂന്‍
തേനും ചേര്‍ത്തു ആറു മാസം കഴിച്ചാല്‍ ഒരുവിധപെട്ട മൂത്രകല്ലുകള്‍ അലിഞ്ഞു പോരുമാത്രേ,,
സുര്‍ജേരി ചെയ്യാന്‍ കഴിവില്ലത്തവര്‍ക്കും ....ആരോഗ്യ സ്ഥിതി ഇല്ലാത്തവര്‍ക്കും ഒന്ന് പരീക്ഷിച്ചു നോക്കാം...എന്തായാലും മറ്റു ദോഷവശങ്ങള്‍ ഒന്നും ഉണ്ടാകില്ല ...നിങ്ങളുടെ കൂര്രുകാരുമായും പങ്കുവയ്കുമല്ലോ....
ആര്ക്ക പ്രയോജനം ചെയ്യുക എന്നറിയില്ലല്ലോ


The Kidneys can be Strengthened by Juice of Basil Leaves(Tulsi Leaves). A mixture of Basil juice and Honey, 1 Teaspoon each, can treat Kidney Stones in a matter of 6 Months if taken Daily. This
Mixture can help EXPEL THE STONES from the Urinary Tract.
പകലുറക്കത്തില്‍ അറിയാതെ കീ ബോര്‍ഡിനെ കെട്ടിപിടിച്ചപ്പോള്‍ കുത്തിക്കുറിച്ചു വെച്ചതെല്ലാം മാഞ്ഞു പോയി...പിന്നീട് എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും മനസ്സില്‍ തെളിഞ്ഞു വന്നില്ല വാടിപ്പോയ വാക്കുകള്‍

അക്ഷരക്കൂട്ടങ്ങള്‍ കൈവിട്ടു പോയപ്പോള്‍ സമ്പാദ്യം നഷ്ട്ടമായ സങ്കടം
വാക്കുകള്‍ ഉറവ പൊട്ടുമ്പോള്‍ പിടിച്ചു വെക്കണം അല്ലെങ്കില്‍ പാഴായിപ്പോയ ജലം പോലെ അത് വറ്റിപ്പോവും

ജനിപ്പിച്ചെടുത്ത വാക്കുകള്‍ ചരമം പൂണ്ട വ്യസനത്തോടെ
ഞാനുറങ്ങട്ടെ...




ടാപ്പ് തുറക്കുമ്പോള്‍
പുറത്തു ചാടുന്നത്
നിന്റെ രക്തമോ
ഭൂമി തന്‍ കണ്ണീരോ

ജലത്തെ നീല സ്വര്‍ണം എന്ന് തന്നെ വിളിക്കണം .വരും കാലങ്ങളിലെ യുദ്ധം പൊന്നിനോ എണ്ണക്കോ വേണ്ടിയാവില്ല. ജലത്തിന്‌ വേണ്ടിയാവും .ഒരു തുള്ളി വെള്ളം എത്ര അമൂല്യമാണെന്നറിയുവാന്‍ റേഷന്‍ വെള്ളത്തിനായ്‌ ക്യു നില്‍ക്കുന്ന ആഫ്രിക്കാക്കാരോട് ചോദിക്കുക.പരമാവധി പതിനഞ്ചു ലിറ്ററാണ് അവന്റെ ഒരാഴ്ച്ചത്തെ റേഷന്‍ .അത് നമ്മുടെ ഫ്ലഷ് ടാങ്കിലെ ഒരു നേരത്തെ കപ്പാസിറ്റിയാണ് .അശാസ്ത്രീയവും അനിയന്ത്രിതവുമായ ജല ഉപയോഗത്തെ കുറിച്ച് ധാരണയുള്ളവരാകുകയാണ് ഏറ്റവും നല്ല ജല ധ്യാനം .ചില കാലങ്ങളില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കുന്നത് പോലും വെള്ളത്തിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്താനാണ്.പ്രകൃതിയില്‍ നിന്ന് പഠിക്കാത്ത മനുഷ്യര്‍..!

കണക്കുകള്‍ ഏതാണ്ട് ഇങ്ങനെയാണ്.ഭൂമിയുടെ മൂന്നില്‍ രണ്ടും ജലം തന്നെ .മനുഷ്യശരീരത്തിലെ ജലാംശം പോലെ .എന്നാല്‍ അതിന്റെ തൊണ്ണൂറ്റി എട്ട് ശതമാനവും കുടിക്കാന്‍ ആവാത്ത വിധത്തില്‍ ഉപ്പുള്ളത്.പിന്നെയുള്ളത് രണ്ടേ രണ്ടു ശതമാനം.അതിന്റെ പകുതി ഹിമാനികളുടെ തടങ്കലിലും.പിന്നെയുള്ളതിന്റെ തൊണ്ണൂറു ശതമാനവും ഭൂഗര്‍ഭ ജലമാണ് .അതൊരു തരം ഭൂമിയുടെ കരുതി വയ്ക്കലാണ് .അത് ഉപയോഗിച്ച് കൂടാ .വിത്തെടുത്തു കഞ്ഞി വയ്ക്കാന്‍ പാടില്ലല്ലോ .അവശേഷിക്കുന്നത് മാത്രമാണ് നമ്മുടെ കുടിവെള്ളം .അതിനെ മലിനപ്പെടുത്താനോ ദുരുപയോഗം ചെയ്യാനോ അതിന്റെ കാവല്ക്കാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്....
ചങ്ങാതി ഇനിയെങ്കിലും ജലം പാഴാക്കരുതേ ...ജലത്തെ സ്വപ്നം കാണുന്ന ജനങ്ങള്‍ പാര്‍ക്കുന്ന ഭൂമിയാണിത് .നീ നിന്റെ സഹോദരന്റെ കാവല്ക്കാരനല്ലേ .പാവപ്പെട്ടവന്റെ രോദനം നീ കേള്‍ക്കുന്നില്ലേ .നിന്നെ നോക്കിയാണ് അവന്‍ ചങ്ക് പൊട്ടി നിലവിളിക്കുന്നത് .

.എനിക്ക് ദാഹിക്കുന്നു ..എനിക്ക് ദാഹിക്കുന്നു...എനിക്ക് ദാഹിക്കുന്നു.

ഒരു കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ സ്ഥിരം കണ്ടിരുന്ന കാഴ്ച യാണിത്‌ ...തൊട്ടടുത്തുള്ള കുള വക്കില്‍ നിന്ന് കൈത ഓല കൊണ്ട് വന്ന് സ്ത്രീകള്‍ ഇങ്ങനെ കുശലം പറഞ്ഞ് വട്ടമിട്ടിരുന്ന് കൈതോല ചീന്തുന്ന കാഴ്ച ..ഇന്നി തൊക്കെ വെറും ഓര്‍മ്മകള്‍ മാത്രം ..iii

ദൈവത്തിനു നിരക്കാത്ത മൂന്നു കഥകൾ......

ഒന്ന്.

ഹാജിയാരെ ന്റെ പെണ്ണുങ്ങളുടെ ഓപറേഷനാണ് അടുത്ത ആഴ്ച്ച.ഇങ്ങള് പള്ളി കമ്മറ്റി പ്രസിഡന്റ്‌ അല്ലെ? ഇങ്ങള് വിചാരിച്ചാൽ പള്ളി കമ്മറ്റിക്ക് ഇന്നെ ഒന്ന് സഹായിച്ചൂടെ?കൊറേ പൈസ വാണം ഓപറേഷനു.ഇന്റെ സ്ഥിതി ഇങ്ങക്കറിയൂലെ ? കമ്മറ്റിക്കാര് വിചാരിച്ചാൽ ഇന്റെ കുട്ട്യോൾക്ക് ഉമ്മണ്ടാകും.


എന്താ അബോ ഇജ്ജു പറയണത്? അനക്കറിയൂലെ നമ്മളെ പള്ളിന്റെ രണ്ടാം നില മൊസൈക് മാറ്റി മാർബിൾ ആക്കുന്ന പണി നടക്കാണെന്ന്.എത്രങ്ങാനും പൈസ മാണം.
കമ്മറ്റിക്കൊന്നും ചെയ്യാൻ കയ്യൂല അബോ.ഇജ്ജു അന്റതായ നിലേല് എല്ലാരോടുമൊന്നു കാര്യം പറ.ഇന്നെകൊണ്ട് കയ്യണത് ഞാനും തരാം ...

=======================================================
രണ്ട് ..

മൂന്നു ദിവസത്തെ ശ്രമഫലമായാണ് ചെറിയൊരു ശിൽപികൂടിയായ ആ വിറകു വെട്ടുകാരൻ മരത്തടിയിൽ മനോഹരമായ ആ കുരിശ് പണിതത്. ഒട്ടും സമയം കളയാതെ അയാളാ കുരിശുമായി പള്ളിയിലെ അച്ഛനെ പോയി കണ്ടു.
അച്ചോ .. ഇതാ ഞാൻ ഉണ്ടാക്കിയ കുരിശ്.അങ്ങ് ഇത് സ്വീകരിച്ചു പള്ളിയിൽ എവിടെയെങ്കിലും സ്ഥാപിച്ചാലും......
ഛെ..ഈ മറക്കുരിശോ? നീ സ്വർണത്തിന്റെയോ വെള്ളിയുടെയോ കുരിശു കൊണ്ടുവാ ജോസഫേ.ഇത് ഞാൻ കുശിനിക്കാരന് കൊടുത്ത് വിറകാക്കാൻ പറയാം.അല്ലെങ്കിൽ നീ തന്നെ ചന്തയിൽ കൊണ്ട് പോയി വിറകാക്കി വിറ്റൊളൂ!! ( പണ്ടെന്നോ വായിച്ച ഒരു കവിതയ്ക്ക് കടപ്പാട് )

==========================================
മൂന്ന്...

അമ്മെ വല്ലതും തരണേ. ഒരുകാലില്ലാത്തവനാണേ ......... .
ചേട്ടാ നിങ്ങളുടെ കയ്യിൽ ചില്ലറ വല്ലതുമുണ്ടോ?
ആ.ഒരു രണ്ട് രൂപയുണ്ട്.
എന്നാലതയാൾക്ക് കൊടുത്തു പെട്ടെന്ന് വരൂ..ക്ഷേത്രത്തിൽ തിരക്കാവുന്നതിനു മുന്നേ നമുക്ക് പോവണം..

തിരുമേനി ..ഇന്ന് മോളുടെ ജന്മദിനമാണ്.ഒരു പൂജ കഴിക്കണം.
ആണോ.കുട്ടിയുടെ പേരും നാളും പറഞ്ഞോളൂ..
അനാമിക. ആയില്യം...

അമ്മെ അമ്മെ...ജന്മദിന പൂജക്ക്‌ എത്രരൂപയായി..
മുന്നൂറു രൂപയായി മോളെ?എന്തെ മോളെ?
അമ്മ ആ കാശ് നമ്മൾ ഇങ്ങോട്ട് വരുമ്പോൾ കണ്ട ആ ഒരു കാലില്ലാത്ത മാമനു കൊടുത്തിരുന്നെങ്കിൽ ഇന്ന് അയാളുടെ കുടുംബത്തിനു മുഴുവൻ വയറു നിറച്ചു ഭക്ഷണം കഴിച്ചൂടായിരുന്നോ? എന്നിട്ടാ വീട്ടുകാരെല്ലാവരും കൂടി എനിക്ക് വേണ്ടി പ്രാർഥ്വിച്ചിരുന്നെങ്കിൽ അതല്ലേ അമ്മെ എനിക്കു കൂടുതൽ ഉപകാരപ്പെടുമായിരുന്നത് ?

ചെറിയ വായേൽ വലിയ കാര്യങ്ങൾ പറഞ്ഞാൽ ജന്മദിനമാണെന്നൊന്നും ഞാൻ നോക്കില്ല.മണ്ടക്കൊന്നു തരും ഞാൻ..... നിങ്ങള് കേട്ടില്ലേ ഇവളുടെ സംശയം.ആ തെണ്ടിയുടെയും കുടുംബത്തിന്റെയും പ്രാർത്ഥന വേണോ ഇവൾക്ക്?

====================================

കഷ്ട്ടപെടുന്നവരിൽ ദൈവത്തെ കാണാത്തിടത്തോളം നമ്മുടെ അരാധനകളെല്ലാം വെറും അഭ്യാസം മാത്രം..
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാരാജാസ് കോളേജില്‍ വച്ച് ഒരു പൂവാലന്‍ പയ്യന്‍ തന്‍റെ സീനിയര്‍ പെണ്‍കുട്ടിക്ക് ഒരു ലവ് ലെറ്റര്‍ കൊടുത്തു.
പിന്നീട് ആ പൂവാലന്‍ വളര്‍ന്ന് മലയാളികളുടെ മെഗാസ്റ്റാര്‍ ആയി. ഈ ലെറ്റര്‍ സൂക്ഷിച്ച് വച്ച ആ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ പൂവാലനെ കണ്ടപ്പോള്‍ ആ ലെറ്റര്‍ തിരികെ ഏല്‍പ്പിച്ചു...


http://www.youtube.com/watch?v=6ly_dYyyhD4

Abortion is equal to murder...Say no to Abortion !!!


ജനിക്കാതെ പോയ ഒരു പെണ്‍ കുഞ്ഞിന്റെ ഡയറി കുറിപ്പ്....

-------------------------------------------------------------------------
ജൂണ്-15 ...--------- ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്ഭപാത്രത്തില് പറ്റി പിടിച്ചിരിക്കുന്നു.. ജൂണ്-22 --------- ... ഇപ്പോള് ഞാനൊരു കോശമായി.. ജൂലായ്-5 ---------- അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന് പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ.. ജൂലായ്-26 ------------ എനിക്കിപ്പോ അമ്മ പോഷണങ്ങള് തരാന് തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന...്നായി ഭക്ഷണം കഴിക്കാന്.. -ആഗസ്റ്റ്3 ---------- അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്..അച്ഛന് അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില് കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്.. ഡോക്ടര് സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില് ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു.. ആഗസ്റ്റ്-12 ----------- എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന് കൊതിയായി എനിക്ക്.. ആഗസ്റ്റ്-25 ------------ അമ്മ വീണ്ടും സ്കാനിങ്ങിനു....അച്ഛന് ചോദിക്കാ ഡോക്ടറോട് ഞാന് എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന് ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ എന്റെ പ്രതിഷേദം അറിയിച്ചു..ഞാന് അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര് പറഞ്ഞല്ലോ ഞാന് പെണ്കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്..അച്ഛനും അമ്മയും ഇന്നു മൌനികള് ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും , അമ്മമ്മയോടും അച്ഛന് പറയാണ്എനിക്ക് വളര്ച്ച പോരെന്നു..രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു..എനിക്ക് സങ്കടാവുന്നു, ഞാന് കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള് കോടിയില് ചുറ്റി ആത്മഹത്യ ചെയ്യാന് ഞാന് ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള് വിതുമ്പാന് തുടങ്ങി.. സെപ്റ്റംബര്-3 ----------------- അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്..ഓപ്പറേഷന് ടേബിളില് അമ്മയെ ഡോക്ടര് സൂചി വെച്ചപ്പോള്, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില് ഡോക്ടര് മൂര്ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്ക്ക് വന്നപ്പോള് ഞാന് പേടിച്ചു മാറി.. എന്റെ പ്രതിഷേദം വക വെക്കാതെ എന്റെ കുഞ്ഞു കാല് വിരലുകളെ അവര് ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന് പുളഞ്ഞു.. പിന്നെ എന്റെ കാലുകള്, കൈകള് ഉടല് എല്ലാം 15 മിനിറ്റ് കൊണ്ട് അവര് കലക്കിയെടുത്തു.. നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന് കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം.. അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്പ്പടവുകള് കയറി യാത്ര തുടര്ന്നു. ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര് തൂങ്ങാത്ത ചുവരുകള് ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു... അവിടെ എത്തിയപ്പോള് എന്റെ പ്രായത്തില് ഉള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്.. അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു.. ചേച്ചിമാര് കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില് നിന്നും ഞാന് കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള് ആയ ചെന്നായകളെ കുറിച്ച്. എല്ലാം കേട്ടപ്പോള് എന്റെ മനസ്സും തണുത്തു.. അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി.. എന്റെ ഭാഗ്യത്തെ കുറിച്ചോര്ത്തു.. ഈ ഭൂമിയില് പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്.

ഷുഗറും കൊളസ്ട്രോളും : ഒരു പരീക്ഷണ വിജയം.

“നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.

“ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല. അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..! ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ് തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.

മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍.

“ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്യാം...”

ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും, മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ മുടങ്ങി (മുടക്കി).

ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.

“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍‌ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍ മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..” ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍ ഡയബറ്റിക് ആയി.

ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ് കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്.

ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു. വില്ലയിലെ നേപ്പാളികുക്കുമാര്‍ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.

ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു, കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു സ്വപ്നമാകും...
ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു നോക്കി.

“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍ 114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ് എല്ലാം നോര്‍മല്‍. ഗുഡ്....! “

അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്, LDL 130 വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.

ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല “അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍ മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം. നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല. മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും ചെറുക്കാനാകും. ആദ്യമായി വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക. ഒപ്പം സമയാസമയങ്ങളില്‍ ഡോക്ടറുടെ ഉപദേശവും തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്. (Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും. പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍ മേടിയ്ക്കുകയാണ് നല്ലത്.
ഉത്തരെന്ത്യയിലെ ഒരിനം പുല്‍‌വിത്തിന്റെ ഉമിയാണ് “ ISABGOL"

Indi Mate commented: ഡിയര്‍ അബ്ദുറഹ്മാന്‍..

താങ്കള്‍ ചെയ്തത് വളരെ വലിയ ഒരു നന്മയാണ്.
ഞാന്‍ ഏറെക്കാലമായി ഗള്‍ഫില്‍ ജീവിക്കുന്ന ആളാണ്‌. ഇത് വരെ ഷുഗര്‍/കൊളസ്ട്രോള്‍ ടെസ്റ്റ്‌ കളൊന്നും നടത്തിയിട്ടില്ല. നടത്തേണ്ടി വന്നിട്ടില്ല. എന്നാലും അടുക്കളയിലെ ഔഷധങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന ഒരാളാണ് ഞാന്‍. ഭാവിയില്‍ ആരോഗ്യം സുരക്ഷിതമാല്ലെന്കില്‍ മറ്റുള്ളവര്‍ കഷ്ടപ്പെടുമെന്ന ചിന്തയാണ് കാരണം.
ഇന്ഗ്ലീഷ്‌ ചികില്‍സയില്‍ ഒട്ടും വിശ്വാസമില്ല. കാരണം, നിങ്ങള്‍ പരാതിപ്പെടുന്ന രോഗം അത് ഭംഗിയായി ചികിത്സിക്കുകയും ഈ ചികില്‍സ കാരണം പിന്നീട് ഉണ്ടായേക്കാവുന്ന എന്ത് രോഗാവസ്തകളെയും അവഗണിക്കുകയും, അതിനുള്ള ചികില്‍സ അപ്പപ്പോള്‍ ചെയ്യാം എന്നും ഉള്ളതാണ് അലോപ്പതിയുടെ സമീപനം. എന്ന് വച്ചാല്‍ ആലോപതിക്ക് നിങ്ങളുടെ പരാതി പരിഹരിക്കുക മാത്രമേ ലക്ഷ്യമുള്ളൂ. നിങ്ങളുടെ ആരോഗ്യം അവരുടെ വിഷയമല്ല. (അല്പം കൂടി കടന്നു പറഞ്ഞാല്‍, നിങ്ങളുടെ രോഗാവസ്ഥയാണ് അവരുടെ നിലനില്‍പ്പ്‌)
“മണ്ടന്മാര്‍ വീടുകള്‍ പണിയുന്നു.ബുദ്ധിമാന്മാര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നു”.
അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു;
“മണ്ടന്മാര്‍ വീടുകള്‍ പണിയുന്നു.ബുദ്ധിമാന്മാര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നു”.

പറയുന്നത് മറ്റാരുമല്ല, Habitat Technology യുടെ സ്ഥാപകനായ പത്മശ്രീ ജി.ശങ്കര്‍ .
അദ്ദേഹം ഏതോ വിദേശചിന്തകന്റെ ഉദ്ധരണികള്‍ തന്റെ അയത്നലളിതമായ പ്രഭാഷണത്തിനിടെ സമയോചിതമായി ഉച്ചരിച്ചതാണ്.
ശക്തി തിയ്യറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച ‘പാര്‍പ്പിടം ഒരു സുസ്ഥിരകേരളീയ മാതൃക’ എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തില്‍ ഇക്കാലത്തെ പറമ്പിന്റെ വിലയും,വീട് പണിയാനുള്ള ചെലവും വെച്ച് നോക്കുമ്പോള്‍ ആ തുകയ്ക്ക്‌ ലഭിക്കാവുന്ന ബാങ്ക് പലിശയുടെ പത്തില്‍ ഒന്നേ വേണ്ടൂ നല്ലൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍. ബാക്കി വരുന്ന ഒമ്പത് ഭാഗത്തോളം പണം നമ്മുടെ ഭാവികാര്യങ്ങള്‍ക്കും,മറ്റു ജീവിതച്ചെലവുകള്‍ക്കും പാവപ്പെട്ടവരെ സഹായിക്കാനും മാറ്റിവെക്കാനാവും.വരും കാലങ്ങളില്‍ പണമുള്ളവര്‍ പോലും വാടകയ്ക്ക് താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഗള്‍ഫുകാരടക്കമുള്ള വിദേശികളായ മലയാളികള്‍ പണികഴിപ്പിച്ച്, ആളില്ലാതെ കിടക്കുന്ന കൊട്ടാരസാദൃശ്യഭവനങ്ങളും വാങ്ങിക്കൂട്ടിയ ലക്ഷുറിഫ്ലാറ്റുകളും നാട്ടില്‍ കുറഞ്ഞ വാടകയ്ക്ക് സുലഭമാണ് താനും.

അദ്ദേഹം നേടിയെടുത്ത ഡിഗ്രികള്‍ ഒന്നും ഇല്ലെങ്കിലും,ചെലവ് ചുരുക്കി പണിയുന്ന ഒരു വീടിനെക്കുറിച്ച് പല സാധാരണക്കാര്‍ക്കുമുള്ളതു പോലെ എനിക്കും ചില ധാരണകള്‍ ഒക്കെയുണ്ടായിരുന്നു.അത്ഭുതമെന്ന് പറയട്ടെ...
ഞാന്‍ ചിന്തിച്ചിരുന്ന പല കാര്യങ്ങളും തന്നെയാണ് അദ്ദേഹം തന്റെ പ്രഭാഷണത്തിലുടനീളം പറഞ്ഞുകൊണ്ടിരുന്നത്.

അദ്ദേഹം തുടര്‍ന്നു....
വീട് പണിയാന്‍ മുപ്പത്‌ അല്ലെങ്കില്‍ നാല്‍പ്പത്‌ ലക്ഷം വരുമെന്ന് കോണ്ട്രാക്ടര്‍ പറഞ്ഞാല്‍ അതില്‍ എല്ലാ പണികളും തീരും എന്നാരും ധരിക്കേണ്ട!
വീട് പണി പൂര്‍ത്തിയാകും പക്ഷേ.... പിന്നെ ആ വീടിനൊരു മതില്‍ വേണം,ഗെയ്റ്റ്‌ വേണം...വെള്ളത്തിന് കിണര്‍ വേണം...ലാന്‍ഡ്‌സ്കേപ്പിനുള്ള ചെലവുകള്‍ വേറെ...അങ്ങനെയങ്ങനെ ഒരുപാട് ചെലവുകള്‍ വേറെയുമുണ്ട്‌.അതുകൂടി ഓര്‍ത്തുകൊണ്ടാകണം വീടുപണി തുടങ്ങേണ്ടത്.

നമ്മുടെ പഴയ തലമുറകളാരും തന്നെ വീട് പണിത്‌ പാപ്പരായിട്ടില്ല!
പക്ഷേ പുതുതലമുറ വീട് പണിത് പാപ്പരാവാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.

ഇനിയങ്ങോട്ട് പതിനായിരങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞാലും നാട്ടില്‍ ജോലിക്കാരികളെ കിട്ടാന്‍ പ്രയാസമാണ്.അതുകൊണ്ടു തന്നെ പ്രായമായാലും വീട്ടമ്മയ്ക്ക്‌ തന്നെ തുടച്ചു വൃത്തിയാക്കാന്‍ കഴിയുന്ന ഒരു വീടായിരിക്കണം നാം പണിയേണ്ടത്‌.

പണി തീരാതെ നില്‍ക്കുന്ന നാലായിരം,അയ്യായിരം സ്ക്വയര്‍ ഫീറ്റ്‌ വീടിനേക്കാള്‍ ചേതോഹരം, പണിയെല്ലാം കഴിഞ്ഞ വെളിച്ചവും കാറ്റും കടക്കുന്ന ഒരു കുഞ്ഞുവീടാണ്.അവിടെ ഉണ്ടാകുന്ന സന്തോഷവും,സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും കടം കയറിയ ആ വലിയ വീട്ടില്‍ ഉണ്ടാകണമെന്നില്ല!

നാട്ടിലും വിദേശത്തുമായി ഒരുപാട് ഡിഗ്രികള്‍ നേടിയെടുത്തെങ്കിലും അദ്ദേഹം തുറന്നു സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.നാലായിരം,അയ്യായിരം ആറായിരം സ്ക്വയര്‍ ഫീറ്റുകളുള്ള വലിയ വീടുകള്‍ പണിയാന്‍ അറിയില്ലത്രേ!
വീടുകള്‍ എത്ര ചെറുതാവുന്നോ അത്രയും മനോഹരമാക്കാമെന്നും ചെലവുകള്‍ കുറയ്ക്കാമെന്നുമുള്ള വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്.

തനിക്കുള്ള അറിവും കഴിവുകളും ബുദ്ധിയും അല്പമൊന്ന് വളച്ചു വെച്ചിരുന്നെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്ന ഒരു വ്യക്തിത്വം,പാവങ്ങള്‍ക്ക്‌ സാന്ത്വനമായി കുഞ്ഞുവീടുകള്‍ പണിത്‌..അവരോടൊപ്പം സന്തോഷിച്ച്....

പ്രഭാഷണത്തിനൊടുവില്‍ സദസ്സിലുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി പറഞ്ഞു.
ഇതാ എന്റെ ഊഴം വന്നിരിക്കുന്നു എന്നെനിക്ക്‌ തോന്നിയ വേളയില്‍
ഞാന്‍ എഴുന്നേറ്റ്‌ നിന്നു;

"സര്‍ ,ഒറ്റച്ചോദ്യം. മറുപടി പറയണ്ട! ഒരനുവാദം തന്നാല്‍ മാത്രം മതി...
ഞാന്‍ വേദിയില്‍ വന്നൊന്ന് കെട്ടിപ്പിടിച്ചോട്ടെ!!"

അദ്ദേഹം മനം നിറഞ്ഞ് ചിരിച്ചു,
ഞാന്‍ വേദിയിലേക്ക്‌ നടന്നു.
സദസ്സിലുള്ളവര്‍ എന്നെ സന്തോഷത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ആ വ്യക്തിത്വത്തെ ഒന്ന് കെട്ടിപ്പിടിച്ചെങ്കിലും ആദരിച്ചില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതായേനെ.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ്....

അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്. വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു. “കേശവാ എന്തിനാ അവര്‍ വന്നത് ? മൈക്ക് വാസുവിന് കാര്യമറിയണം. “ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്......രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ.. “എന്താ കാര്യം ? “ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്. “അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…? “ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!! മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !! “ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം. എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!! അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു കാണുന്നുണ്ടായിരുന്നു. “ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!! നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!! ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു. അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു. “നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് .. നാസര്‍ വീമ്പിളക്കി. “ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല മണ്ണില്‍ കിടന്നുരുളും. ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍. “എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍.. പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്. പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി. പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും. “എന്താ … എന്തിനാ വഴക്ക്? അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു. “നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. നിങ്ങളുടെ മകള്‍ ഒരു ഹിന്ദുകുട്ടിയെ ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട.. ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു. “ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ? അഷറഫിന് കാര്യം പിടി കിട്ടിയില്ല. “ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ.. ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു. “ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ… ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു. “അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ? തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു. “അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് പോവാന്‍ വന്നതാ ഞങ്ങള്‍.. ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി. ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി.....
ഞാന്‍ ഇക്കാമ പുതുക്കാന്‍ ഉള്ള മെഡിക്കലിന് പോയിരുന്നു . ഹോസ്പിറ്റലിലേക്ക് കൊച്ചിന്‍ ഹനീഫ സ്റ്റൈലില്‍ മസ്സില്‍ അല്പം പെരുപ്പിച്ചു പിടിച്ചായിരുന്നു കടന്നു ചെന്നത് . സ്റ്റൈല്‍ അല്പം പോലും കുറയാതെ ഞാന്‍ ഇക്കാമ മെഡി ക്കലിന് വന്നതാണെന്ന് അറിയുച്ചു. മുകളിലത്തെ 222 നമ്പര്‍ റൂമിലേക്ക്‌ ചെല്ലാന്‍ എന്നോട് അവിടെനിന്ന സിസ്റ്റര്‍ പറഞ്ഞു. അപ്പോഴും ഞാന്‍ അല്‍പ്പം പോലും മസ്സില് വിടാതെ സ്റെപ്പു കയറി പോയി. 222 മുറിയിലെ സൂചിയേന്തിയ മാലാഖ എന്നോടോ എന്‍റെ മസ്സിലിനോടോ യാതൊരു അനുകമ്പയും കാണിച്ചില്ല....
റിലാക്സ് ചെയ്യാന്‍ പറഞ്ഞു എന്‍റെ കയ്യില്‍ നിന്നും ഇനി ഇക്കമയ്ക്ക് വരുന്ന എല്ലാവരുടെയും ടെസ്റ്റു നടത്താന്‍ വേണ്ടത്ര രക്തം ഊറ്റി എടുത്തത് ഞാന്‍ നിസ്സഹായനായ് നോക്കി ഇരുന്നു .അതിനു ശേഷം 2 ബോട്ടില്‍ തന്നിട്ട് സാമ്പിള്‍ കൊടുക്കാന്‍ പറഞ്ഞു. ഒരു ബോട്ടില്‍ നിറയ്ക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു രണ്ടാമത്തെ ബോട്ടില്‍ . ഹൂ ഇവിടെ ആണ് എന്‍റെ മാനം പോയ സംഭവം തുടങ്ങുന്നത്.കാര്യത്തിലേക്ക് കടക്കുന്നതിനു മുന്‍പ് എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ടോയിലെറ്റില്‍ പോകുമ്പോള്‍ സിഗരെട്റ്റ് വലിക്കുക വല്ലതും വായികുക തുടങ്ങിയ ദുശ്ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എന്നെ പോലെ നിങ്ങളും നാണം കെടും. സാമ്പിള്‍ കൊടുക്കാന്‍ ഞാന്‍ വല്ലാതെ കഷ്ടപെട്ടു. കാരണം ടോയിലെറ്റില്‍ പോകുമ്പോള്‍ പുസ്തകമോ .പത്രമോ ഇരുന്നു വായിക്കാതെ രണ്ടാമത്തെ കാര്യം എനിക്ക് നടത്താന്‍ സാധിക്കില്ല അതൊരു ശീലമായിപോയി .
അരമണിക്കൂര്‍ ഞാന്‍ ടോയിലെറ്റില്‍ വിഷണ്ണനായി ഇരിക്കുമ്പോള്‍ കതകില്‍ ടാക് ടാക് .. കുറച്ചു മുന്‍പ് നേഴ്സിന്റെ മുന്നില്‍ ആളുകളിച്ചത് ഞാന്‍ ഓര്‍ത്തു. ഹൂ..... ഒരു വിധത്തില്‍ഞാന്‍ പുറത്തുവന്നു. ഒഴിഞ്ഞ ബോട്ടില്‍ കണ്ടു സിസ്റ്റര്‍ എന്‍റെ മുഖത്തേക്ക് നോക്കി. വിഷയം അവതരിപ്പിക്കാന്‍ ഉള്ള ബുദ്ധിമുട്ടുകൊണ്ട് ഞാന്‍ സാമ്പിള്‍ ഇല്ലാത്തെ ഇക്കാമ നടകുമോ എന്ന് ചോദിച്ചു. ഇപ്പൊ നിയമം വളരെ കര്‍ശനം ആണെന്ന് സിസ്റ്റര്‍ പറഞ്ഞപ്പോ..
ഞാന്‍ രണ്ടും കല്പിച്ചു എന്‍റെ വിഷമാവസ്ഥ അവതരിപ്പിച്ചു. ചിരി ഒതുക്കി അവര്‍ അവിടെ എല്ലാം നോക്കി.. പത്രമോ ഒരു തുണ്ട് കടലാസോ കിട്ടിയില്ല .വായനബോധം ഇല്ലാത്ത മാലാഖമാര്‍... എന്നോട് അവിടെഇരിക്കാന്‍ പറഞ്ഞു അവര്‍ താഴത്തെ നിലയിലേക്ക് പോയി. അവിടുന്ന് പോയ സിസ്റ്റര്‍ താഴെ ചെന്ന് എന്താകും അവതരിപ്പികുക എന്ന് ഓര്‍ത്തപ്പോള്‍ താഴേക്ക് ഇറങ്ങിപ്പോകാന്‍ വേറെ വല്ല വഴിയും ഉണ്ടാകുമോ എന്നായിരുന്നു എന്‍റെ ചിന്ത .അഞ്ചുമിനുട്ട് കഴിഞ്ഞു എണ്ണ പുരണ്ട ഒരു കീറ് മലയാള പത്രവുമായി വന്നു. ഒരു നന്ദി പറഞ്ഞു ഞാന്‍ പത്രം വാങ്ങി വീണ്ടും ടോയിലെറ്റില്‍ പോയി.സാമ്പിള്‍ എല്പ്പികുമ്പോള്‍ ഞാന്‍ പത്രം എവിടുന്നു കിട്ടിയെന്നു ചോദിച്ചു.
സിസ്റ്റര്‍ നാട്ടില്‍ നിന്ന് കൊടുത്തുവിട്ട ഉണ്ണിയപ്പം പൊതിഞ്ഞ പത്രമായിരുന്നു അത്. എനിക്ക് ഉണ്ണിയപ്പം പൊതിഞ്ഞ പേപ്പര്‍ എങ്കിലും തുണയായല്ലോ.. സിഗരട്ട് വലിക്കുന്നത് ഒക്കെ ഒരു ശീലമാക്കിയവര്‍ എങ്ങനെ ഹോസ്പിറ്റലില്‍ ചെന്നാല്‍ സാമ്പിള്‍ കൊടുക്കും. അവരുടെ ഒക്കെ ഒരവസ്ഥ..
ഹോസ്പിറ്റലിനു വെളിയിലേക്ക് ഞാന്‍ കടന്നത്‌ എങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല.. മുന്‍പ് കാണിച്ച യാതൊരു സ്റ്റൈലും ഇല്ലാതെ ആണ് ഞാന്‍ സ്റെപ്പു ഇറങ്ങിയത്‌.. നടന്നു നീങ്ങുമ്പോള്‍ സിസ്റെഴ്സിന്റെ അടക്കിപിടിച്ചുള്ള ചിരി ഞാന്‍ കേട്ടു... ഇനി റിസള്‍ട്ട്‌ വാങ്ങാന്‍ നാളെ പത്ത് മണിക്ക് ഞാന്‍ എങ്ങനെ വരും എന്നായിരുന്നു എന്‍റെ ചിന്ത... .
                                              **ശുഭം**
രാത്രിയില്‍ ഭാര്യ ലൈറ്റിട്ടു നോക്കിയപ്പോള്‍ ഭര്‍ത്താവിനെ കിടക്കയില്‍ കണ്ടില്ല.....
അവര്‍ ഉദ്വേഗത്തോടെ സ്റ്റെയര്‍കേസിറങ്ങി വന്നു നോക്കിയപ്പോള്‍ ഹാളിലിരുന്നു അദ്ദേഹം സിഗററ്റു വലിയ്ക്കുന്നു.....
അവര്‍ അടുത്തു ചെന്നു. കവിളില്‍ കൂടി കണ്ണീര്‍ ഒലിച്ചിറങ്ങുന്നു. ഭാര്യ അദ്ദേഹത്തിന്റെ അരുകിലിരുന്നു, കൈകളില്‍ തലോടിക്കൊണ്ടു ചോദിച്ചു:
“എന്തു പറ്റീ ഡീയര്‍?”
“നീയോര്‍ക്കുന്നോ നമ്മള്‍ പ്രേമിച്ച് ഒളിച്ചോടിയ പോയ ദിവസം? അന്നു ലോഡ്ജില്‍ നിന്നും നമ്മളെ പിടിച്ച ദിവസം?”
“ഓര്‍ക്കുന്നു.. അതു 14 വര്‍ഷം മുന്‍പല്ലേ?”
“അന്നു നിന്റെ അച്ഛന്‍ കത്തി ചൂണ്ടി എന്നോടു പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?”
“ഉണ്ട്. ഒന്നുകില്‍ നീ ഇവളെ കല്യാണം ചെയ്യണം. അല്ലെങ്കില്‍ 14 വര്‍ഷം ജയിലിലിടും എന്നല്ലേ?”
അയാള്‍ കണ്ണീര്‍ തുടച്ചുകൊണ്ടു പറഞ്ഞു....
“ഇന്നു ഞാന്‍ ജയിലില്‍ നിന്നിറങ്ങേണ്ട ദിവസമായിരുന്നു...”
 
 ഇന്ന് ഞാന്‍ എഴുതുന്നത് വളരെയധികം ദുഃഖത്തോടെയും അതിലേറെ സഹതാപതോടെയുമാണ്. ഞാന്‍ ജോലിചെയ്യുന്ന ബഹറൈനിയുടെ വീട്ടില്‍ എന്നെ കൂടാതെ മറ്റൊരു മലയാളിയും കൂടെ അദ്ധേഹത്തിന്‍റെ ഓഫിസില്‍ ജോലി ചെയ്യുന്നുണ്ട്. അവന്‍ കഴിഞ്ഞ ജൂണ്‍മാസം നാട്ടില്‍ പോയിരുന്നു. രണ്ടുമാസത്തെ ലീവിന്‌ പോയവന്‍ തിരിച്ചു വരാതിരുന്നപ്പോള്‍ അറബിയുടെ നിര്‍ബ്ബന്ധം കൊണ്ട് ഞാന്‍ അവന്‍റെ ഫോണ്‍ നമ്പറില്‍ നാട്ടിലേക്ക് വിളിച്ചു. പക്ഷെ ദുഃഖകരമെന്ന് പറയട്ടെ അങ്ങിനെയൊരു നമ്പര്‍ നിലവിലില്ല എന്നാണ് പറയുന്നത്. അങ്ങിനെ വിസായുടെ കാലാവധിയും കഴിഞ്ഞു ഇനി അവന് ഉടനെ ബഹറിനിലെക്ക് വരാനും കഴിയില്ല എന്തിനാണ് നല്ല ശബളവും ബുന്ധിമുട്ട് ഇല്ലാത്ത ജോലിയയിരുന്നിട്ടും അവന്‍ ഇങ്ങനെയൊരു പണിയോപ്പിച്ചത്? ഇനി നാട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായോ? അങ്ങിനെ വരാന്‍ വഴിയില്ല. കാരണം അവന്‍റെ കുടുബജിവിതം വളരെയധികം സന്തോഷം നിറഞ്ഞതയിരുന്നല്ലോ അഞ്ചുവാര്‍ഷത്തോളം സ്നേഹിച്ച പെണ്കുട്ടിയെ തന്നെ കല്യാണം കഴിച്ചു അതില്‍ ഇപ്പോള്‍ രണ്ടുകുട്ടിക്കളും ആയി സുഖമായി ജീവിക്കുന്നു. ദിവസേന എട്ടുംപത്തും തവണ അവന്‍ വീട്ടില്‍ ഫോണ്‍ ചെയ്യും. ചില നേരത്ത് ഞാന്‍ അവനെ വഴക്ക് പറയാറുണ്ട് ഇങ്ങനെ ഫോണ്‍ ചെയുന്നതിന് എനിക്കുമുണ്ട് ഭാര്യ ഞാനും നിന്നെ പോലെ ഗള്‍ഫില്‍ ആണ് ജോലി ചെയ്യുന്നത്. എന്ത് പറഞ്ഞാലും ഒരു കള്ളചിരിയോടെ അവന്‍ ഭാര്യയുടെ കാര്യം പറയാന്‍ തുടങ്ങും. അവളുടെ കാര്യം പറയുമ്പോള്‍ അവന് നൂറു നാവാണ്..ചില സമയങ്ങളില്‍ എനിക്ക് അവനോട് അസൂയ തോന്നാറുണ്ട് ഇങ്ങനെയും ഒരു പെണ്കുട്ടിയെ സ്നേഹിക്കാന്‍ കഴിയുമോ? എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല അവന്‍ ആ പെണ്ണിനെയും കെട്ടിപ്പിടിച്ച് കിടക്കട്ടെ വിസ തീര്‍ന്നിരിക്കുന്നു. അവനു പകരം അറബി വേറെ ഒരാളെ ജോലിക്ക് നിര്‍ത്തിയിരിക്കുന്നു. പതിയെപ്പതിയെ അവന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍നിന്നും പടിയിറങ്ങി. ഈ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅനമസ്കാരം കഴിഞ്ഞ്‌ ഞാന്‍പള്ളിക്ക് പുറത്തേക്ക് വരുബോള്‍ ആ പഴയ സുഹൃത്തിന്‍റെ വീടിന്റെ അടുത്തുള്ള ഒരാളെ കണ്ടു ഞാന്‍ അദ്ധേഹത്തിന്‍റെ അടുത്ത് അവനെപ്പറ്റി വെറുതെ ഒന്ന്‍ ചോദിച്ചു: അവന്‍ ഇപ്പോള്‍ എന്തെടുക്കുകയാണെന്ന്. പെട്ടെന്ന് അദ്ധേഹം മറുപടിയായി എന്നോട് ഒരു മറുചോദ്യം. അല്ല അപ്പോള്‍ നിങ്ങള്‍ അറിഞ്ഞില്ലേ ഒന്നും! പറഞ്ഞത് ഒന്നും മനസ്സിലാവാതെ നിന്ന എന്‍റെ കൈ പിടിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ അദ്ധേഹം പറഞ്ഞു: അവള്‍ അവനെ "ചതിച്ചു" അവന്‍ നാട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ ഒരു ഓട്ടോകാരന്‍റെ കൂടെ അവള്‍ നൊന്തുപ്പെറ്റ മക്കളെയും, അവള്‍ക്കുവേണ്ടി ജിവിതം തന്നെ ഒഴിഞ്ഞു വെച്ച ഭര്‍ത്താവിനെയും തനിച്ചാക്കിയിട്ടു ഒളിച്ചോടിപ്പോയി. മനസ്സിന്റെ സമനിലതെറ്റിയ ഒരാളെ എങ്ങിയാണ്‌ ആരുമില്ലാത്ത വീട്ടില്‍ തനിച്ചു താമസിപ്പിക്കുന്നത് നാട്ടുകാര്‍ അവനെ അടുത്തുള്ള മാനസികആശുപത്രിയില്‍ ആകിയതിനുശേഷം മക്കളെ ഒരു യത്തിംഖാനയിലും ഏല്‍പ്പിച്ചു.. എന്‍റെ വരികള്‍ ഞാന്‍ നിര്‍ത്തുകയാണ്. കാരണം ഞാനും ഒരു പ്രവാസിയാണല്ലോ?
"ഉറ്റവരെയും ഉടയവരേയും പച്ചപ്പിന്റെ നാട്ടില്‍ വിട്ടെച്ചുകൊണ്ട് ഒരു പിടി സ്വപ്നങ്ങളുമായി ജന്മനാട്ടില്‍നിന്നും പറന്നുയുര്‍ന്നു ഇവിടെ കനലെരിയുന്നമണ്ണില്‍ ചോര വിയര്‍പ്പക്കുന്ന പാവം പ്രവാസിയുടെ വിയര്‍പ്പിന്‍റെ ഫലം നാട്ടിലേക്ക് ഒഴുക്കുമ്പോള്‍ അവിടെനിന്നും സന്തോഷവും അതിലുപരി സ്നേഹവും തിരിച്ചു നല്‍കേണ്ട ഇതുപോലുള്ള ഭാര്യമാരെ നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ പ്രതികാരത്തിന്‍റെ വിഷം ചീറ്റുന്നത്?
എന്തിനു വേണ്ടിയാണ് സഹോദരി ഒരല്‍പ്പ നേരത്തെ സുഖത്തിനുവേണ്ടി വളരെ പവിത്രവും സന്തോഷകരവുമായ നിന്‍റെ കുടുംബജിവിതം തല്ലിതകര്‍ത്തത്? ബാക്കിയുള്ള നിന്‍റെ ജിവിതം കാമവെറിയനായ കാമുകന്‍റെ പ്രലോഭനങ്ങളില്‍ എത്ര നാള്‍ നീണ്ടു നില്‍ക്കും"?
"അതേ.. തിര്‍ച്ചയായും ഏച്ചുകെട്ടുന്നതെല്ലാം മുഴച്ചിരിക്കും പെങ്ങളെ.. പിന്നീടുള്ള നിന്‍റെ ശരണം ജിവിത അന്ത്യം തന്നെയാണ് അതാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയും കാണാന്‍ പോകുന്നതും"!!
ഇതെന്താ പീഡന സീസണോ..???

ജോലി സ്ഥലങ്ങളിൽ, സ്കൂളിൽ, ബസ്സിൽ, റോഡിൽ, എന്തിനു ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീടുകളിൽ പോലും...!!

അറിവ്‌ പകർന്ന് തരുന്ന അദ്ധ്യാപകർ പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്നു, അച്ചൻ മകളെ പീഡിപ്പിക്കുന്നു, അച്ചനും
അമ്മയും ചേർന്ന് മകളെ കൂട്ടിക്കൊടുക്കുന്നു..
ഇവർക്കെല്ലാം ഇതെന്തു പറ്റി..??

ഇത്തരം സംഭവങ്ങൾ ദിനവും ആവർത്തിക്കപ്പെടുന്നു... എന്നിട്ടും ആർക്കും ഒരു പ്രശ്നവുമില്ല.. നിയമവും നിയമം നടത്തേണ്ടവരും നോക്കുകുത്തികളായി നിൽക്കുംബോൾ സ്ത്രീ സുരക്ഷ പ്രഹസനം മാത്രമായി തുടരുന്നു.. ഇത്തരക്കാരെയെല്ലാം ഗൾഫ്‌ നാടൂകളിലെ പോലെ കല്ലെറിഞ്ഞ്‌ കൊല്ലണം.. അല്ലെങ്കിൽ 22 ഫീമെയിൽ കോട്ടയങ്ങൾ ആവർത്തിക്കപ്പെടണം..!!

പണ്ട്‌ സ്വാമി വിവേകാനന്ദൻ പറഞ്ഞത്‌ ഞാനൊന്ന് തിരുത്തുന്നു... "കേരളം വെറുമൊരു ഭ്രാന്താലയമല്ല, ഒരു കൂട്ടം കാമഭ്രാന്തന്മാരുടെ ആലയമാണു".!!!
ചേറ്റുവ MES സെന്‍ററില്‍ പൈപ്പ്‌ലൈന്‍ ഇടുന്ന ദൃശ്യം....28.09.2013.


ഭ്റൂണത്തിന്റെ നാലാമത്തെ ആഴ്‌ച മുതൽ ഹൃദയമിടിച്ച്തുടങ്ങും
ഹൃദയമാണ്‌ നട്ടെല്ലുള്ള ജീവികളിൽ ഭ്റൂണാവസ്ഥയിൽ ഉണ്ടാവുന്ന ആദ്യത്തെ അവയവം

ആരോഗ്യമുള്ള ഹൃദയം മിനിട്ടിൽ 72 പ്റാവശ്യമിടിക്കും. സ്‌ത്റീക്ക് ഹൃദയമിടിപ്പ് കൂടുതലാണ്. മിനിട്ടിൽ 78 തവണ. ഹൃദയത്തിന് രക്‌തം നൽകുന്നത് കൊറോണറി ആർട്ടറിയാണ്.

ആകെ രക്‌തത്തിന്റെ അഞ്ചു ശതമാനം ഹൃദയത്തിന്റെ പ്റവർത്തനത്തിനാവശ്യമാണ്.

ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ.

ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.

ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി എന്ന ഇലക്‌േട്റാ കാർഡിയോ ഗ്റാഫ്.

ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്റിയത്തിലാണ്.

ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ "പെരിക്കാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളി "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു.

മനുഷ്യ ഹൃദയത്തിന് നാല് അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്റിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെൻട്റിക്കിളുകൾ (ventricles)എന്നും വിളിക്കുന്നു. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെൻട്റിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.

വലതുവശത്തേയും ഇടതുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്റസവിച്ചു കഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.

ഹൃദയത്തിലെ വാൽവുകൾ ഒരു വശത്തേക്കു മാത്റമേ തുറക്കൂ. 250 മുതൽ 350 ഗ്റാം വരെയാണ് ഹൃദയത്തിന്റെ ഭാരം. സ്‌ത്റീയുടെ ഹൃദയത്തിന് ഭാരം കുറവാണ്. —