2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒരു നേഴ്സിന്റെ ഡയറിക്കുറിപ്പ്. 28 ഫീമയില്‍ കോട്ടയം..




ഒരു നേഴ്സിന്റെ ഡയറിക്കുറിപ്പ്.
28 ഫീമയില്‍ കോട്ടയം..


എഴുപതുകാരന്റെ അരക്കെട്ട് മെല്ലെ ഉയര്ത്തി പഴുപ്പും ചോരയും ഇടകലര്ന്ന മലവും മൂത്രം തുടച്ചു നീക്കുമ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നിരുന്ന , തുടയെല്ല് പൊട്ടിയ ആ ചെറുപ്പക്കാരന്‍ എക്സ്–റെയേക്കാള്‍ മൂര്ച്ചയുള്ള തന്റെ കണ്ണുകള്‍ കൊണ്ട് സാരിയുടെ വിടവിലൂടെ എന്റെ വയറും മാറിടവും സ്കാന്‍ ചെയ്യുന്നത് കണ്ടിട്ടും ഞാന്‍ കണ്ടില്ലായെന്നു നടിച്ചുനിന്നു...കാരണം എന്നെ സംബന്ധിച്ച് ആ ചെറുപ്പക്കാരന്റെ വികലമായ മനസ്സും എഴുപതുകാരന്റെ പഴുപ്പും ചോരയുംകലര്ന്ന മലവും തമ്മില്‍ യാതൊരുവിധ അന്തരവും തോന്നിയിരുന്നില്ല..

രണ്ടാഴ്ച മുന്പായിരുന്നു ബൈക്കില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍ ആ ചെറുപ്പക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്. എമര്‍ജെന്‍സി യുണിറ്റിലേക്ക് അയാളെ സ്ട്രെക്ച്ചറില്‍ കിടത്തി തള്ളികൊണ്ട് വരുമ്പോള്‍ സെക്കണ്ടുകള്ക്ക് ‌ മുന്പ് പിറന്നു വീണ പിഞ്ചു കുഞ്ഞിനെപ്പോലെ കണ്ണുകള്‍ ഇറുക്കിയടച്ചു അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നു.
ചോരയില്‍ കുതിര്ന്ന അവന്റെ ഡ്രെസ്സുകള്‍ ഊരിമാറ്റി പൊട്ടിയ തുടയെല്ല് കൂട്ടി ചേര്ത്തു സ്റ്റിച്ച് ഇടുമ്പോഴെല്ലാം അവന്‍ കണ്ണുകള്‍ അടച്ചു കരഞ്ഞുകൊണ്ടേയിരുന്നു.പിന്നീടു ഒരാഴ്ചകഴിഞ്ഞു മുറിവിലെ അഴുക്കുകള്‍ തുടച്ചു വൃത്തിയാക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു ...സിസ്റ്റര്‍ പതുക്കെ ചെയ്യണം...വേദന സഹിക്കുവാന്‍ പറ്റുന്നില്ല..
പിന്നീടുള്ള ഓരോ ദിവസങ്ങളിലും ആ ചെറുപ്പക്കാരന്റെ വേദന കുറയുന്നത് തുറന്നിരിക്കുന്ന അവന്റെ കണ്ണുകള്‍ എന്റെ ശരീരഭാഗങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്നതിലൂടെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു......
പുരുഷന്റെ തുറന്ന മിഴികളെക്കാള്‍ കൂടുതല്‍ വേദനയോടെ അടഞ്ഞിരിക്കുന്ന അവന്റെ മിഴികളെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയതും അന്ന് മുതല്ക്കായിരുന്നു ... സുരക്ഷിതത്തിനുവേണ്ടിയാണെങ്കിലും...

നേഴ്സുമാരെന്നാല്‍ ആ ചെറുപ്പകാരനെ സംമ്പന്ധിച്ചിടത്തോളം കാമം തീര്ക്കുവാന്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട നമ്പറിന്റെ ഉടമയോ അല്ലെങ്കില്‍ ഇന്ജ്‌ക്ഷനും മരുന്നുകളുമായി രോഗിയുടെ സമീപത്തു വരുമ്പോള്‍ ഒരു ഒരു സ്പര്ശനത്തിലൂടെയോ ദര്ശനത്തിലൂടെയോ തന്റെ അടിവസ്ത്രത്തില്‍ നനവ്‌ വരുത്താനുള്ള ഉപാധിയോ മാത്രമായിരുന്നു..

അശൂപത്രിയില്‍ നിന്നും ഡിസ്ചാര്ജു ചെയ്യുന്നതിന് രണ്ടു ദിവസം മുന്പായിരുന്നു കാല്മുട്ടിനു മുകളിലെ ബാന്ടെജു നീക്കം ചെയ്യുന്നതിനായി അവന്‍ കിടന്നിരുന്ന കട്ടിലിന്റെ സമീപം ഞാന്‍ എത്തിയിരുന്നത്..ബാന്ടെജ് അഴിച്ചുമാറ്റി മെഡിക്കല്‍ സ്പിരിറ്റും കോട്ടനും കൊണ്ട് ഉണങ്ങിയ മുറിവ് തുടച്ചു വൃത്തിയാക്കുമ്പോഴാണ് അടിവസ്ത്രത്തെ തുളച്ചുമാറ്റി പത്തി വിടര്ത്തി കൊണ്ട് എണീറ്റ്‌ വരുന്ന അവന്റെ സര്പ്പ ലിംഗം എന്റെ ശ്രദ്ധയില്‍ പെട്ടത്...

രണ്ടാഴച്ച മുന്പ്‍ സ്ട്രെക്ച്ചരില്‍ കിടത്തി ഇവിടെ കൊണ്ടുവരുമ്പോള്‍ ചോരയില്‍ കുളിച്ചു കിടന്ന നിന്റെ ഇതേ അവയവം ഊച്ചിയ അട്ടയേപ്പോലെ ചുരുണ്ടു കിടന്നത് ഞാന്‍ ഓര്മ്മി്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആ സര്പ്പം സെക്കണ്ടുകള്ക്കകം പത്തിമടക്കി ചുരുണ്ടു കിടന്നു..
പുനര്ജ്ജ ന്മം കൊടുത്ത അതേ കൈകളില്‍ തിരികെ കൊത്തുന്ന വിഷ പാമ്പുകളെയും വഹിച്ചു കൊണ്ട് നടക്കുന്ന പുരുഷവര്ഗ്ഗ ത്തെ ഞാന്‍ തിരിച്ചറിഞ്ഞതും വെറുക്കുവാന്‍ തുടങ്ങിയതും അന്ന് മുതല്ക്കായിരുന്നു...
തെല്ലൊരു കുറ്റബോധത്തോടെ ആ ചെറുപ്പകാരന്‍ സോറി എന്ന് പറയുമ്പോള്‍ ഞാന്‍ അവനോടായ് പറഞ്ഞു.......
സമൂഹത്തില്‍ ഇടത്തരവും അതില്‍ താഴെയുമുള്ള കുടുംബത്തില്‍ ജനിച്ച ഞാനും എന്നെപ്പോലെയുള്ള മറ്റ് പെണ്കുട്ടികളും നേഴ്സിംഗ് എന്ന ജോലി തിരഞ്ഞെടുക്കുന്നത് ആ ജോലിയോടുള്ള താല്പര്യത്തെക്കാളുപരി എളുപ്പത്തില്‍ സ്ഥിരവരുമാനം കിട്ടുവാനുള്ള ഒരു മാര്ഗ്ഗുമെന്ന നിലയിലാണ്.
ഇരുപതു വര്ഷംകൊണ്ട് ലക്ഷങ്ങള്‍ ലാഭം തരുന്ന തേക്കിനെക്കാളും ഈട്ടിയെക്കാളും വെറും ആര് വര്ഷം കൊണ്ട് പതിനായിരങ്ങള്‍ തരുന്ന റബര്‍ കൃഷി എന്നപോലെയാണ് നേഴ്സിംഗ് ജോലി..

അതുകൊണ്ട് തന്നെയാണ് മധ്യകേരളത്തിലെ റബര്‍ മരങ്ങള്ക്ക് ഒപ്പം നേഴ്സുമാരുടെ എണ്ണവും ആ മേഖലകളില്‍ കൂടി വന്നത് .കൂലിപ്പണികാരും കര്ഷ്കരുമായ അപ്പനും അമ്മയും കൊടുത്ത വിയര്പ്പി ന്റെ വിലയാണ് എന്നെപ്പോലെയുള്ള ഒരു സാധാരണ പെണ്കുട്ടിയുടെ നേഴ്സിങ്ങ്‌ സര്ട്ടിഫിക്കറ്റുകള്‍. അത് ഏതെങ്കിലും പ്രൈവറ്റ് ആശുപത്രികളില്‍ പണയം വച്ചു മൂന്നു വര്ഷം ആശുപത്രി വരാന്തകളില്ക്കൂടി ഓടി നടന്നു കിട്ടുന്ന തുച്ഛമായ തുക കൂട്ടി വച്ചാണ് ഞങ്ങള്‍ വിദേശ നാടുകളില്‍ ജോലിക്ക് പോകുന്നത്..അപ്പോളും നാട്ടില്‍ അപ്പനും അമ്മക്കുമൊപ്പം അവശേഷിക്കുന്നത് നനഞ്ഞൊലിക്കുന്ന വീടും പഠിച്ചു കൊണ്ടിരിക്കുന്ന അനിയനോ അനുജത്തിമാരോ ആയിരിക്കും...
ഇരുപത്തി അഞ്ചാം വയസ്സില്‍ ഗളിഫില്‍ കാലു കുത്തുന്ന ഞങ്ങള്‍ അയച്ചു കൊടുക്കുന്ന തുക കൊന്ടാണ് താഴെയുള്ളവര്‍ പടിപ്പു പൂര്ത്തിയാക്കുന്നതും നനഞ്ഞ് ഒലിച്ചു കിടന്നിരുന്ന വീട് അല്പം പുതുക്കി പണിയുന്നതും...
ആദ്യമൂന്നു വര്ഷ ത്തെ അദ്ധ്വാനം കൊണ്ട് കുടുംബം അല്പം കരകയറുമ്പോഴാണ് മുന്നോട്ടു മാത്രം കുതിക്കുന്ന പ്രായത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നത്. പിന്നീടുള്ള ഒന്നോ രണ്ടോ വര്ഷം അധ്വാനിക്കുന്ന ശമ്പളം തിരിച്ചു നാട്ടില്‍ ചെന്ന് എന്നെ കെട്ടാന്‍ വരുന്നവന് കൊടുക്കുവാനുള്ള സ്ത്രീ ധന തുകയാണ്..
അങ്ങനെ ഇരുപത്തെട്ടോ മുപ്പതോ വയസ്സില്‍ വിവാഹ കമ്പോളത്തില്‍ കെട്ടാചരക്കായി നില്ക്കുമ്പോള്‍ നിന്നെപ്പോലുള്ള മനുഷ്യരുടെ മുന്പില്‍ ഞങ്ങള്‍ ഒരു പരിഹാസ്യ കഥാപാത്രമാവുകയാണ്...ആപ്പോഴും ഉള്ളില്‍ കരയുന്ന എന്നെപ്പോലെയുള്ള എല്ലാ നേഴ്സുമാരും ആശ്വസിക്കുന്നത് പടിപ്പു പൂര്ത്തി യാക്കിയ ഇളയ സഹോദരങ്ങളെയും മഴയില്‍ ചോര്ന്നോലിക്കാത്ത വീടിനെയും നോക്കി സമാധാനിച്ചുകൊണ്ടാണ്..
എരിയുന്ന മനസ്സിനെ നിറഞ്ഞപുഞ്ചിരി കൊണ്ട് മറച്ചു നിന്നെ പ്പോലെയുള്ള രോഗികളുടെ മുപില്‍ വരുമ്പോള്‍ ഓര്ക്കുക സഹോദര നിന്റെ അടി വസ്ത്രം നനക്കാനല്ല മറിച്ച് മുറിവ് ഉണക്കുവാനും കണ്ണുനീര്‍ തുടക്കുവാനാണ് ഞങ്ങള്‍ വരുന്നത് ....

വികലമായ മനസ്സിനുള്ളില്‍ കാമത്തിന്റെ വെരോടുമ്പോള്‍ മനസ്സിലാക്കുക,,,ഭൂമിയില്‍ ഓരോ പുതു ജീവനും പിറന്നു വീഴുന്നത് ഞങ്ങളുടെ കൈകളിലെക്കാണ് ..അമ്മയുടെ പ്രസവപാത്രത്തില്‍ നിന്നും പ്ലസന്ടയെന്ന നേര്ത്ത പുറംതോടോടുകൂടി നീ പിറന്നു വീഴുമ്പോള്‍ .....അതുപൊട്ടിച്ചു നിന്നെ ലോകം കാണിച്ച ഈ കൈകളില്‍ തന്നെ കൊത്തുവാതിരിക്കാന്‍ അടക്കി വക്കുക ചീറ്റുന്ന ആ വിഷ പാമ്പിനെ....
പിന്നീട് അയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ്ജു ചെയ്യപ്പെട്ട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് എന്നെ കാണുവാന്‍ കയ്യിലൊരു കല്യാണക്കുറിയുമായ് ആശുപത്രിയുടെ പടികടന്നെത്തിയത്..
കെട്ടുവാന്‍ പോകുന്ന പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഒരു ചെറു പുഞ്ചിരിയോടുകൂടി പറഞ്ഞു..അവളും ഒരു നേഴ്സാണ്... 28 ഫീമയില്‍ കോട്ടയം...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ